പോരാളിയുടെ വാക്കുകള്‍

എം എന്‍ വിജയന്‍ യാത്രയായിട്ട് ഒരു വര്‍ഷം

PROPRO
"പണിതുയര്‍ത്തുമ്പോള്‍ അടിത്തറയില്‍ നിന്നു തന്നെയാണ്‌ തുടങ്ങേണ്ടത്‌. പക്ഷെ പൊളിച്ചുനീക്കുമ്പോള്‍ മേല്‍പ്പുര തന്നെ ആദ്യം പൊളിക്കണം. വിഗ്രഹഭഞ്ജനത്തിന്‌ തലയാണ്‌ ആദ്യം ഉടയ്ക്കേണ്ടത്‌."

"ഒരു ജയിച്ച യുദ്ധമല്ലെങ്കിലും മൂന്നാ‍റിപ്പോള്‍ ഒരു തെളിഞ്ഞ കാഴ്ചയാണ്‌. കേരളത്തനിമയുടെ ഭൂപടം.... താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരത്തിലും ഇതു തന്നെ സംഭവിച്ചു: "ഇനി നിര്‍ത്താം."

"തണുത്ത രക്തത്തോടെ തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന സംസ്ഥാന നേതൃത്വം സ്വയം തിരുത്തുമെന്നോ അതിനെ തിരുത്താന്‍ കഴിയുമെന്നോ കരുതുന്നത്‌ ബുദ്ധിയായിരിക്കുകയില്ല. ജനങ്ങളില്‍ നിന്ന്‌ അറ്റുപോയിരിക്കുന്ന നേതൃത്വം സ്വയം മാറി നില്‍ക്കുകയോ അവരെ ബലാല്‍ക്കാരമായി മാറ്റി നിര്‍ത്തുകയോ മാത്രമേ ഇനി വഴിയുള്ളൂ. ക്രൂരമായ ഒരു ശസ്ത്രക്രിയയ്ക്കു മാത്രമേ ഇപ്പോള്‍ പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയൂ."

"എഴുത്തുകാരെ ഭീഷണിപ്പെടുത്തരുത്‌. അല്ലെങ്കില്‍ത്തെന്നെ അവര്‍ ജന്മനാപാവങ്ങളാണ്‌. ഒരുപാടു മൂളിപ്പറക്കുമെങ്കിലും ഒറ്റയടിക്കു ചത്തുപോകു വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍‍. ഈ കവികള്‍ക്ക്‌ ഒരിക്കലും ഒരു പാര്‍ട്ടിയെ തകര്‍ക്കാന്‍ ആവില്ല. ഒരുപക്ഷെ ഒരു പാര്‍ട്ടി സെക്രട്ടറിക്ക്‌ അതിനു കഴിഞ്ഞു എന്നു വരാം. അങ്ങനെ ചെയ്യരുത്‌. ഞങ്ങള്‍ മലയാളികള്‍ക്ക്‌ വേറെ പ്രതീക്ഷയില്ല."

WEBDUNIA|
ജനശക്തി വാരികയില്‍ മാഷ്‌ കൈകാര്യം ചെയ്‌ത ശീര്‍ഷാസനം എന്ന പംക്തിയില്‍ നിന്നാണ്‌ ഈ ഉദ്ധരണികള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :