പോരാളിയുടെ വാക്കുകള്‍

എം എന്‍ വിജയന്‍ യാത്രയായിട്ട് ഒരു വര്‍ഷം

PROPRO
"യുദ്ധത്തിലും തെരഞ്ഞെടുപ്പിലും ആളുകള്‍ അസത്യം കൊണ്ട്‌ മുണ്ടുടുക്കുന്നു‍."

"ആര്‍ഭാടം ഒരു ഉന്മാദാവസ്ഥയാണ്‌. ആളുകള്‍ക്കോ വീടുകള്‍ക്കോ ചരിത്രത്തിനോ ഉന്മാദം വരാം. ഉന്മാദത്തില്‍ ശരി മാത്രമേയുള്ളൂ. തെറ്റും തോല്‌വിയും ഇല്ല. അസാദ്ധ്യം എന്ന ഒരു വാക്കില്ല. ഉണര്‍വ്വും മത്സരവും ഏറിയ നമ്മുടെ സമുദായത്തില്‍ അതുകൊണ്ട്‌ ആര്‍ഭാടത്തിന്‍റെ ഉന്മാദം വര്‍ദ്ധിച്ചു വരുന്നു‍."


"വിശ്വാസികള്‍ക്ക്‌ വംശീയ സ്വത്വവും ദരിദ്രവാസികള്‍ക്ക്‌ സഹായധനവും കൊടുത്ത്‌ അമേരിക്ക അവരെ ഇല്ലായ്മ ചെയ്യുന്നു‍."

"കേരളീയ നവോത്ഥാനം വ്യക്തിപരമാകാതെ സാമൂഹികവും വിപ്ലവത്തെപ്പോലെ ക്രിയാത്മകവുമായിതീര്‍ന്നിരിക്കുന്നു. മതം ഏതായാലും മനുഷ്യന്‍ നായാല്‍ മതി എതിന്‌ മതം അപ്രസക്തമാണ്‌ എന്നു തന്നെയാണ്‌ അര്‍ത്ഥം."

"തന്നെ മുഖം കാണിക്കാന്‍ വരുന്ന കുട്ടി‍കളോടായി അഗ്നിവര്‍ണ്ണന്‍ പറഞ്ഞിരന്നു‍വത്രെ: ഗവാഹം എന്ന ജനലില്‍കൂടി നീട്ടി‍യ കാലടികള്‍ കണ്ടാല്‍ മതി. രണ്ടുകാലും പുറത്തിട്ട് രാജാവ്‌ പാദദര്‍ശനം കൊടുത്തു. പുലര്‍വെട്ടത്തില്‍ തിളങ്ങുന്ന താമരപ്പൂക്കളാണ്‌ അതെന്ന് പാദസേവകന്മാര്‍ പുകഴ്ത്തി. അടിമത്തത്തിന്‌ ഇപ്പോഴും എന്തൊരു തിളക്കം!"

"എന്തും വില്‍ക്കുന്ന കാലത്ത്‌ വിശ്വാസവും വിറ്റു മാറുകയാണ്‌ നമുക്കു നല്ലത്‌. വെറുതെ തുരുമ്പെടുത്തു പോകുതിനെക്കാള്‍ എത്രയോ മെച്ചം. യൂദാസ്‌ 30 വെള്ളിക്കാശിനാണ്‌ വിശ്വാസം വിറ്റത്‌..... പന്ത്രണ്ട്‌ അപ്പോസ്തലന്മാരില്‍ ഒരാളെന്നത്‌ മാത്രമല്ല യൂദാസിനു സംഘത്തിലുണ്ടായിരുന്ന സ്ഥാനം. അയാള്‍ അതിന്‍റെ ഖജാന്‍ജിയായിരുന്നു‍. അത്താഴം കഴിക്കുമ്പോള്‍ സാത്താനേ സി ഐ എ ഏജന്റോ ആവേശിച്ചതാണെന്ന് ആളുകള്‍ പറഞ്ഞേക്കാം. ഏതായാലും വില്‍ക്കുന്ന വിശ്വാസത്തിന്‌ ഇപ്പോള്‍ വിലക്കയറ്റം തന്നെ."

WEBDUNIA|
"പണമുതലാളിത്തം വര്‍ത്തമാനകാലത്തെ അദൃശ്യമാക്കിത്തീര്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ പഴമയിലേക്കോ ബാല്യത്തിലേക്കോ ജീവിതത്തിന്‍റെ മറുകരയിലേക്കോ ചിലപ്പോള്‍ മാറാരോഗങ്ങളിലേക്കുതന്നെയോ ചേക്കേറേണ്ടിവന്നേക്കാം. വാലാട്ടാ‍ന്‍ അല്ലെങ്കില്‍ ഉടല്‍ തന്നെ എന്തിനാണ്‌ എന്നു ചോദിക്കുന്ന കാലദേശങ്ങളിലേക്കു നാം എത്തിച്ചേര്‍ന്നി‍രിക്കുന്നു‍."


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :