‘എന്റെ ശരീരം എനിക്ക് മാത്രം സ്വന്തമാണ്‘ തെഹല്‍ക പെണ്‍കുട്ടി

PTI
ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഗൂഢമായ നിശബ്ദത വെടിഞ്ഞ് സ്ത്രീകള്‍ ശബ്ദമുയര്‍ത്തണമെന്നാണ് എന്റെ ജീവിതത്തിലും എഴുത്തിലും ഞാനെപ്പോഴും ആവശ്യപ്പെടുന്നത്. ഇരകള്‍ക്ക് നേരിടേണ്ടിവന്ന അസംഖ്യം ദുരിതങ്ങള്‍ ബലപ്പെടുത്തുന്ന പ്രതിസന്ധി മാത്രമാണിത്. ആദ്യം നമ്മുടെ വാക്കുകള്‍ ചോദ്യം ചെയ്യപ്പെടുന്നു. പിന്നെ നമ്മുടെ ഉദേശ്യത്തെയും. അവസാനം നമ്മുടെ ശക്തി നമുക്കെതിരെതന്നെ തിരിയുന്നു.

ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നത് ഞങ്ങളുടെ തൊഴിലിന്റെ ഭാവിക്ക് ദോഷം ചെയ്യുമെന്ന് അവകാശപ്പെട്ട് രാഷ്ട്രീയക്കാരന് പ്രസ്താവന ഇറക്കും. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷയില്‍ ഇര എന്തുകൊണ്ടാണിപ്പോഴും ‘സമനില’യില്‍ തുടരുന്നതെന്നും ചോദ്യമുയരും. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ മൗനം പാലിച്ചാല്‍ എനിക്ക് എന്നെതന്നെയോ ശക്തരായ സ്ത്രീകളാല്‍ രൂപം നല്‍കിയ ഫെമിനിസ്റ്റ് പ്രസ്ഥാനത്തെയോ അഭിമുഖീകരിക്കാനാവില്ല.

അവസാനമായി, ഈ പ്രശ്‌നം തെഹല്‍ക്ക എന്ന സ്ഥാപനത്തെ ബാധിച്ചതില്‍ ഒരു കൂട്ടം പുരുഷാധിപതികള്‍ ദുഖം പ്രകടിപ്പിച്ചു. മാഗസിന്റെ ചീഫ് എഡിറ്ററുടെ സ്വഭാവദൂഷ്യത്തിന്റെ കാരണത്താലാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും അല്ലാതെ അതിലെ ഒരു ജീവനക്കാരിയുടെ വെളിപ്പെടുത്തലല്ലെന്നും ഞാനവരെ ഓര്‍മിപ്പിക്കുന്നു.

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 2 ഡിസം‌ബര്‍ 2013 (17:18 IST)
പിന്തുണച്ച എല്ലാവര്‍ക്കും നന്ദി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :