‘എന്റെ ശരീരം എനിക്ക് മാത്രം സ്വന്തമാണ്‘ തെഹല്‍ക പെണ്‍കുട്ടി

PTI
സ്വന്തം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്നത് അംഗീകരിക്കാന്‍ സമൂഹത്തിലെ ചിലര്‍ക്കുള്ള വിമുഖതയുടെ ഏറ്റവും പുതിയ സൂചന മാത്രമാണ് ചിലരുടെ ആജ്ഞയ്ക്കനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്ന വാദവും. തേജ്പാല്‍ എന്നെ പീഡിപ്പിച്ചത് മുതലും അതിന് ശേഷവും ഞാന്‍ സ്വീകരിച്ച നടപടികളേയും അതിലെ എന്റെ ഉദ്ദേശ ശുദ്ധിയെ കുറിച്ചും കഴിഞ്ഞയാഴ്ച പ്രമുഖരായ ടിവി അവതാരകര്‍ ചോദ്യം ചെയ്യുകയുണ്ടായി.

പരാതി നല്‍കാന്‍ എനിക്ക് വേണ്ടിവന്ന കാലതാമസത്തെ കുറിച്ചും ചിലര്‍ ചോദിച്ചു. അതിജിജ്ഞാസയുള്ള ചില അവതാരകര്‍ ‘ബലാത്സംഗം’ എന്ന വാക്കിന് പകരം ‘ലൈംഗികാതിക്രമം’ എന്ന വാക്കിന്റെ ഉപയോഗത്തെ കുറിച്ചും ചോദിക്കുകയുണ്ടായി.

ചിലപ്പോള്‍ അനുകമ്പയില്ലാത്ത വിധം വേദനാജനകമായ അനുഭവമായിരിക്കും ലിംഗ വിവേചനത്തിനെതിരായ എന്റെ പോരാട്ടം. ബലാത്സംഗത്തിന്റെ ഇരയായി ഞാന്‍ സ്വയം കാണുന്നുണ്ടോ എന്നെനിക്കറിയില്ല, എന്റെ സഹപ്രവര്‍ത്തകര്‍രും സുഹൃത്തുക്കള്‍ക്കും പിന്തുണക്കുന്നവര്‍ക്കും വിമര്‍ശകര്‍ക്കും എന്നെ അങ്ങനെ കാണാം.

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 2 ഡിസം‌ബര്‍ 2013 (17:18 IST)
ഇരയല്ല കുറ്റകൃത്യത്തെ തരംതിരിക്കേണ്ടത്, മറിച്ച് നിയമമാണ്. ഈ കേസില്‍ നിയമം വ്യക്തമാണ്. തേജ്പാല്‍ എന്നോട് ചെയ്തത് നിയമപരാമായി ബലാത്സംഗത്തിന്റെ ഗണത്തില്‍ പെടുന്നതാണ്. ബലാത്സംഗത്തിന്റെ നിര്‍വചനം വിപുലപ്പെടുത്തിയ പുതിയ നിയമം ഇന്ന് നമുക്കുണ്ട്. എന്തിനാണോ നാം പോരാടിയത് അതിന് വേണ്ടി നാം നിലകൊള്ളണം. കാമത്തിനോ ലൈംഗികതയ്‌ക്കോ അതീതമായി ബലാത്സംഗം എങ്ങനെയാണ് അധികാരവും കുത്തകാവകാശവുമാകുന്നത് എന്നതിനെ കുറിച്ച് നാം പലതവണ ചര്‍ച്ച ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :