മാന്ദ്യം മനസ്സിനെ കീഴ്പ്പെടുത്തുമ്പോള്‍

WEBDUNIA|
നിലവിലെ സാ‍മ്പത്തിക മാന്ദ്യമാണ് കാര്യങ്ങള്‍ ഇത്രത്തോളം രൂക്ഷമായത്. കഴിഞ്ഞ ആറ് മാസം കൊണ്ട് ഏഴുപേരില്‍ ഒരാള്‍ക്കെന്ന നിലയില്‍ മാനസിക പിരിമുറുക്കം പടര്‍ന്ന് പിടിച്ചതായി പഠനത്തില്‍ തെളിയിക്കുന്നു.

എന്തിനോടുമുള്ള പ്രതിഷേധം, ഏകാഗ്രതയില്ലായ്മ, ആത്മഹത്യ ശ്രമങ്ങള്‍ എന്നിവയാണ് പൊതുവെ ലക്ഷണങ്ങളായി കണ്ടുവരുന്നത്. അമേരിക്കയിലും ഓസ്ട്രേലിയയിലുമാണ് കൂടുതല്‍ പെരും ശക്തമായ മാനസിക പിരിമുറുക്കങ്ങള്‍ക്ക് കീഴ്പ്പെട്ടിട്ടുള്ളത്. ഓസ്ട്രേലിയയില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ തന്നെ മെഡികെയര്‍ ക്ലെയ്മുകളില്‍ 40 ശതമാനത്തോളം വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

നിലവിലെ സാഹചര്യത്തിന്‍റെ അടിസ്ഥാനത്തില്‍ അമേരിക്കയിലും ഓസ്ട്രേലിയയിലും നിരവധി മാ‍നസികാരോഗ്യ സ്ഥാപനങ്ങള്‍ പുതുതായി തുറന്നിട്ടുണ്ട്. രാജ്യത്തെ പ്രാദേശിക സര്‍ക്കാരുകള്‍ പ്രശ്നത്തില്‍ ഗൌരവമായ ശ്രദ്ധ നല്‍കുന്നുണ്ടെങ്കിലും അത് എത്രത്തോളം ഫലപ്രദമാവുന്നുണ്ട് എന്നതാണ് പ്രശ്നം.

ആറ് മാസം മുമ്പ് ഒരു വിദഗ്ദ്ധ പാനല്‍ ബ്രിട്ടീഷ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത് രാജ്യത്ത് സ്വന്തമായ കടങ്ങളുള്ളവരില്‍ പകുതിയോളം പേരും മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കപ്പെടുന്നു എന്നാണ്. അഗോള തലത്തില്‍ അന്ന് ഇത് 16 ശതമാനമായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന് മതിയായ പരിഗണന കൊടുക്കാന്‍ അന്ന് സര്‍ക്കാര്‍ തയ്യാറാ‍യില്ല എന്ന് ആരോപണമുണ്ട്.

അത്യന്തം ഗുരുതരമായ അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഒരു രാജ്യത്തിന്‍റെ മൊത്തം മാനസിക നില തകരാറിലാവുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും ഭാവിയില്‍ ഉയര്‍ത്തി വിടുക. കുറേ പേര്‍ ആത്മഹത്യ പോലുള്ള നടപടികളിലേക്ക് തിരിയുമ്പോള്‍ മറ്റ് ചിലര്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നു. സര്‍ക്കാരിന്‍റെയും സന്നദ്ധ സേവന സംഘടനകളുടെയും അടിയന്തിര ശ്രദ്ധ പതിയേണ്ട വിഷയമാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :