പള്ളിക്കെട്ട് ശബരിമലയ്ക്ക് ...

കാനന പാതയിലെ പുണ്യസ്ഥലങ്ങള്‍

WEBDUNIA|
കരിമല കയറ്റം കഠിനമെന്‍റയ്യപ്പ !

മുക്കുഴിയില്‍ നിന്ന് നിബിഡവനങ്ങളിലൂടെ പതിനൊന്നു കിലോമീറ്റര്‍ യാത്ര ചെയ്ത് കരിമലയുടെ താഴ്വരയിലെത്താം. ഏഴു തട്ടുകളിലായിട്ടാണ് കരിമല. കരിമലയില്‍ കൊള്ളക്കാരനായ ഉദയനന്‍റെ ആസ്ഥാനമായിരുന്ന പ്രധാന കോട്ട ഉണ്ടായിരുന്നുവെന്ന് അയ്യപ്പന്‍ പാട്ടുകളില്‍ പറയുന്നു.

വനദുര്‍ഗ, കരിമല നാഥന്‍, കൊച്ചു കടുത്ത എന്നീ ദേവകളെ ആരാധിക്കുന്ന സ്ഥാനങ്ങള്‍ കരിമലയുടെ മുകളിലുണ്ട്. കാറ്റൂ മൃഗങ്ങളെ പേറ്റിച്ചുവേണം ഇന്നും ഈ വഴി പോകാന്‍. ചെങ്കുത്തയ കയറ്റവും കൂര്‍ത്തുമൂര്‍ത്തകല്ലുകളും മുള്‍ലുകളം യാത്ര ദുഷ്കരമക്കും. കരിമല കയറ്റം കഠിനമെന്‍രയപ്പാ എന്ന ചൊല്ലുവരാന്‍ കാരണമിതാണ്

വലിയാനത്താവളവും ചെറിയാനത്താവളവും

കരിമലയിറക്കത്തിന്‍റെ അവസാനത്തില്‍ തീര്‍ത്ഥാടകര്‍ വലിയാനത്താവളത്തില്‍ എത്തുന്നു. പന്തളത്ത് നിന്ന് തിരുവാഭരണം കൊണ്ടുവരുന്പോള്‍ അത് കുറച്ചു സമയം വയ്ക്കുവാനുള്ള പീഠം ഇവിടെ ഉണ്ട്. പന്പയുടെ കൈവഴിയുടെ തീരത്താണ് വലിയാനത്താവളം. വലിയാനത്താവളത്തില്‍ നിന്നും അല്പം കൂടി നടക്കുന്പോള്‍ തീര്‍ത്ഥാടകര്‍ ചെറിയാനത്താവളത്തില്‍ എത്തുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :