‘ഡേറ്റിംഗ് പ്രണയം’

ദിവീഷ് എം നായര്‍

WEBDUNIA|
ഇത് തികച്ചും ഒരു പടിഞ്ഞാറന്‍ ശൈലിയാണെന്നു പറയാം. ഇന്ത്യാക്കാരേക്കാളും പ്രാക്ടിക്കലായ മനുഷ്യര്‍ പാശ്ചാത്യരാണെന്നാണ് വെപ്പ്. എന്നാല്‍ ഈ പ്രാക്ടിക്കല്‍ മനസ് നമ്മളും സ്വന്താമാക്കുന്നതിന്‍റെ ഭാഗമയിരിക്കാം ഈ കരാര്‍ പ്രണയങ്ങള്‍. അവനവനോട് മാത്രം ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരായി നമ്മള്‍ മാറിക്കൊണ്ടിരിക്കുകയാണ്.

സമൂഹം മുഴുവന്‍ അത്തരത്തിലുള്ള മാറ്റത്തിനു വിധേയമാകുമ്പോള്‍ പ്രണയസങ്കല്‍‌പങ്ങളിലും അതിന്‍റെ രീതികളിലും മാറ്റമുണ്ടാവുന്നത് സ്വാഭാവികം മാത്രം. സാമൂഹികവും സാമ്പത്തികവുമായ ചേര്‍ച്ചകള്‍ നോക്കിയാണ് പലരും പ്രണയിക്കാം എന്ന് തീരുമാനിക്കുന്നതു തന്നെ.

അങ്ങനെ തുടങ്ങുന്ന പ്രണയം പെട്ടെന്നു തന്നെ മനസിനൊപ്പം ശരീരവും പങ്കുവയ്ക്കുന്ന അവസ്ഥയിലേക്കു മാറുകയായി. എന്നാല്‍ പിന്നീട് ഈ ബന്ധം തുടര്‍ന്നു കൊണ്ടു പോവാന്‍ കഴിയാതെ വന്നാല്‍ അവര്‍ വളരെ സന്തോഷത്തോടെ തന്നെ ‘ബൈ’ പറഞ്ഞു പിരിയും. ഒരേ സമയം ഇത്തരത്തിലുള്ള ഒന്നില്‍ കൂടുതല്‍ ‘പ്രണയങ്ങള്‍’ മാനേജു ചെയ്തു കൊണ്ടു പോകുന്നവരും നിരവധിയാണ്.

ജീവിതം ഒന്നേയൊള്ളൂ അത് ആഘോഷിക്കുന്നതിനു പകരം ഒരു പ്രണയത്തിന്‍റെ പേരില്‍ കരഞ്ഞു തീര്‍ക്കണോ എന്നാണ് യുവതലമുറ ചോദിക്കുന്നത്. ശരിയല്ലെ, എന്നാല്‍ ആത്മാര്‍ത്ഥയുടേയും പരിശുദ്ധ സ്നേഹത്തിന്‍റേയും എല്ലാം പേരു പറഞ്ഞ് വേണമെങ്കില്‍ ഈ ചോദ്യത്തെ നിശിതമായി വിമര്‍ശിക്കാം. പക്ഷെ അപ്പോഴും ഈ ചോദ്യം അവശേഷിക്കും, ഒരേയൊരു ജീവിതം കരഞ്ഞു തീര്‍ക്കണോ ?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :