നരസിംഹ ജയന്തി

PRO
ചീറിപാഞ്ഞടുക്കുന്ന അവയുടെ ദംശനമാത്രയില്‍ വിഷപ്പല്ലുകള്‍ അടര്‍ന്നുപോയി. ഒടുവില്‍ പ്രഹ്ളാദനെ അഗ്നികുണ്ഡത്തിലിട്ടു. ആ തന്ത്രവും വിലപ്പോയില്ല. തുടര്‍ന്ന് അഗ്നിയില്‍ നിന്ന് ഒരു കൃത്യ ഉയര്‍ന്ന് പ്രഹ്ളാദനെ വധിക്കാന്‍ ശ്രമിച്ചു.

തത്സമയം വിഷ്ണുവിങ്കല്‍നിന്നു നിര്‍മ്മിച്ച സുദര്‍ശനചക്രം കൃത്യയുടെ കണ്ഠം മുറിച്ചു. ഹിരണ്യകശിപു കലിതുള്ളി. നിന്‍റെ വിഷ്ണു എവിടെ? എന്ന് അട്ടഹാസം മുഴങ്ങി. സര്‍വ ചരാചരങ്ങളിലും വിഷ്ണു കുടികൊള്ളുന്നുവെന്ന് പ്രഹ്ളാദന്‍ പ്രതിവചിച്ചു.

ഹിരണ്യകശിപു അടുത്തുകാണപ്പെട്ട ഒരു തൂണില്‍ ബലമായി ഒന്നു ചവിട്ടിക്കൊണ്ട് നിന്‍റെ വിഷ്ണു ഈ തൂണിലുമുണ്ടോ എന്നു ചോദിച്ചു. തൂണിലും തുരുന്പിലും എന്‍റെ വിഷ്ണു ഉണ്ടെന്നു പ്രഹ്ളാദന്‍ പറഞ്ഞു. ഉടന്‍ ആ തൂണ് തകര്‍ക്കാന്‍ ഹിരണ്യകശിപു ശ്രമിച്ചു.

എന്നാല്‍ തൂണ് പിളര്‍ന്ന് സംഹാര രുദ്രനെപ്പോലെ ഭയങ്കരനായ നരസിംഹമൂര്‍ത്തി പ്രത്യക്ഷപ്പെട്ടു. ആ ഉഗ്രമൂര്‍ത്തി ദൈത്യാധിപനായ ഹിരണ്യകശിപുവിനെ പിടികൂടിനിലംപതിപ്പിച്ച് കൂര്‍ത്തുമൂര്‍ത്തുള്ള നഖങ്ങള്‍കൊണ്ട് മാറിടം പിളര്‍ന്നു.

രക്തം ധാരധാരയായി പ്രവഹിച്ചു. ആ മഹാസത്വം ഹിരണ്യകശിപുവിന്‍റെ കുടല്‍മാല വലിച്ചെടുത്ത് കണ്ഠത്തിലണിഞ്ഞ് ഭയങ്കരമായി അട്ടഹസിച്ചു. ത്രിസന്ധ്യനേരത്ത് വീടിന്‍റെ ഉമ്മറപ്പടിയിലിരുന്നാണ് നരസിംഹമൂര്‍ത്തി അസുരരാജാവിനെ നിഗ്രഹിച്ചത്.

നരസിംഹമൂര്‍ത്തി മനുഷ്യനോ മൃഗമോ ആയിരുന്നില്ല, ത്രിസന്ധ്യ നേരത്ത് വീടിന്‍റെ ഉമ്മറപ്പടിയില്‍ വച്ചായിരുന്നു ഹിരണ്യ കശിപുവിനെ ഭഗവാന്‍ കൊലപ്പെടുത്തിയതെന്നതിനാലും ബ്രഹ്മാവ് അസുരരാജവിന് നല്‍കിയ വരങ്ങളും യാഥാര്‍ഥ്യമായി. ഇതേ സമയം ദേവന്‍മാരും സന്യാസി പ്രമുഖരും ആകാശത്ത് പുഷ്പ വൃഷ്ടി നടത്തി.

WEBDUNIA|
തുടര്‍ന്ന് പ്രഹ്ളാദന്‍ സാക്ഷാല്‍ അവതാരമൂര്‍ത്തിയായ നരസിംഹത്തെ ഭക്തിപുരസ്സരം സ്തുതിച്ച് നമസ്കരിച്ച് ശാന്തചിത്തനാക്കി. അനന്തരം പ്രഹ്ളാദനെ അനുഗ്രഹിച്ച ശേഷം നരസിംഹം അപ്രത്യക്ഷമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :