ഉത്തര്‍‌പ്രദേശില്‍ രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് കെട്ടിത്തൂ‍ക്കി

ന്യൂഡല്‍ഹി| Last Modified വ്യാഴം, 29 മെയ് 2014 (11:04 IST)
ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ കൂട്ടമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മരത്തില്‍ കെട്ടിത്തൂക്കി. ഇന്നലെ ബദൗന്‍ ജില്ലയിലെ കത്ര വില്ലേജിലാണ് നാടിനെ നടുക്കിയ ക്രൂരസംഭവം അരങ്ങേറിയത്. 14, 15ഉം വയസ്സുള്ള പെണ്‍കുട്ടികള്‍ അടുത്ത ബന്ധുക്കള്‍ കൂടിയാണ്. ചൊവ്വാഴ്ച രാത്രിമുതല്‍ ഇവരെ കാണാനില്ലായിരുന്നു.

സംഭവവുമായി ബന്ധമുള്ള ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഏഴുപേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് സൂചന. മറ്റുള്ളവര്‍ ഒളിവിലാണ്. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിലും എഫ്ഐആര്‍ എടുക്കുന്നതിലും പൊലീസ് വീഴ്ച വരുത്തിയെന്നാരോപിച്ച് ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മൃതദേഹങ്ങളുമായി ആ ഭാഗത്തെ റോഡ് ഉപരോധിച്ചു.

പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷിച്ചില്ലെന്നും ഗ്രാമവാസികള്‍ ആരോപിച്ചു. അക്രമികള്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നശേഷം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാക്കുകയാണ് പൊലീസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :