മോഷണ കുറ്റമാരോപിച്ച് യുവാവിനെ ലിംഗം ഛേദിച്ച് കൊന്നു

  മോഷണ കുറ്റം , കൊൽക്കത്ത , ലിംഗം ഛേദിച്ച്  , യുവാവ് , ഡോക്ടർമാര്‍ , പൊലീസ്
കൊൽക്കത്ത| jibin| Last Modified തിങ്കള്‍, 17 നവം‌ബര്‍ 2014 (11:25 IST)
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് കൊൽക്കത്തയിലെ ആശുപത്രിയിൽ ജൂനിയർ ഡോക്ടർമാരും വിദ്യാർത്ഥികളും ചേർന്ന് 28കാരനായ യുവാവിനെ ലിംഗം ഛേദിച്ചും മര്‍ദിച്ചും കൊലപ്പെടുത്തി. കൊൽക്കത്തയിലെ എൻആർഎസ് ആശുപത്രിയിലാണ് ക്രൂരമായ സംഭവം നടന്നത്.

മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ നിന്നും പരിസരത്തു നിന്നുമായി വിലപിടിപ്പുള്ള വസ്തുക്കള്‍ സ്ഥിരമായി മോഷണം പോകുന്നുണ്ടായിരുന്നു. മൊബൈല്‍ ഫോണുകളും ലാപ് ടോപ്പുകളുമാണ് പതിവായി കാണാതെ പോയിരുന്നത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ജൂനിയർ ഡോക്ടർമാര്‍ യുവാവിനെ പിടികൂടുകയായിരുന്നു.

മര്‍ദ്ദിച്ച് അവശനാക്കിയ യുവാവിനെ ഹോസ്റ്റലിന്റെ മൂന്നാം നിലയിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി വീണ്ടും മര്‍ദ്ദിച്ചു. ഇതിനു ശേഷം യുവാവിന്റെ ലിംഗം മുറിച്ച് മാറ്റുകയായിരുന്നു. ശക്തമായ മര്‍ദ്ദനത്തെ തുടര്‍ന്നും രക്തം വാര്‍ന്നുമാണ് യുവാവ് കൊല്ലപ്പെട്ടത്.


കോളജ് പ്രിന്‍സിപ്പലിന്റെ കെട്ടിടത്തിന് സമീപമായിരുന്നു സംഭവം. രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരെയും ഹോസ്റ്റല്‍ കാന്‍റീനിലെ രണ്ട് ജോലിക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വനിത ശിശുക്ഷേമ മന്ത്രി ഡോ സാശി പഞ്ച പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :