റിയാലിറ്റി ഷോയിൽ പങ്കെടുക്കാന്‍ പണത്തിനായി പതിമൂന്നുകാരെനെ കൊലപ്പെടുത്തി

 കൊലപാതകം , റിയാലിറ്റി ഷോ , പൊലീസ് അറസ്റ്റ് , സ്വപ്നേഷ് ഗുപ്ത
ന്യൂഡൽഹി| jibin| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (11:49 IST)
റിയാലിറ്റി ഷോയിൽ പങ്കെടുക്കാനുള്ള പണത്തിനായി പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഡാൻസ് ട്രൂപ്പിലെ അംഗങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്വപ്നേഷ് ഗുപ്തയെന്ന കുട്ടിയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.

ഈ മാസം പതിനാറിന് സ്വപ്നേഷിനെ ഒരേ ഡാൻസ് ട്രൂപ്പിലെ അംഗങ്ങളായ പതിനേഴുകാരായ ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരു ഡാൻസ് ഷോയ്ക്കു പോകാമെന്ന് പറഞ്ഞ് കൊണ്ടു പോയത്. ഉത്തരാഖണ്ഡിലാണ് ഡാന്‍സ് പ്രോഗ്രാമെന്ന് പറഞ്ഞാണ് സ്വപ്നേഷിനെ ക്ഷണിച്ചത്.

കൂടെ ചെല്ലാന്‍ തയാറായ സ്വപ്നേഷ് ഗുപ്തയെ ഉത്തരാഖണ്ഡിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തിച്ച ശേഷം സ്വപ്നേഷിന്റെ പിതാവിനോട്
60,000 രൂപ മോചനദ്രവ്യവും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പിതാവ് വിവരം പൊലീസിനെ അറിയിച്ചതോടെ വിളിച്ച നമ്പര്‍ പൊലീസ് പിന്തുടര്‍ന്ന പൊലീസ് സിമ്മെടുക്കാൻ നൽകിയ രേഖകൾ വ്യാജമാണെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫോൺ ചെയ്തവർ ഉത്തരാഖണ്ഡിലുണ്ടായിരുന്നതായി മനസ്സിലായി.

പൊലീസ് ഉത്തരാഖണ്ഡില്‍ എത്തിയതായും പിടിക്കപ്പെടുമെന്ന് വ്യക്തമാകുകയും ചെയ്‌തതോടെ പ്രതികള്‍ സ്വപ്നേഷിനെ മര്‍ദ്ദിക്കുകയായിരുന്നു. ബെൽറ്റ് ഉപയോഗിച്ചു ക്രൂരമായി തല്ലുകയും കൊടിയ പീഡനങ്ങള്‍ക്ക് ഇരയാകുകയും ചെയ്‌ത പതിമൂന്നുകാരന്‍ അവശനായതിനെ തുടര്‍ന്ന് മരിച്ചതോടെ കുട്ടിയെ താമസസ്ഥലത്തിന് അടുത്ത മലമുകളില്‍ നിന്ന് മൃതദേഹം താഴേക്ക് വലിച്ചെറിയുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :