അന്യജാതിക്കാരനെ പ്രണയിച്ച കുറ്റത്തിന് പെണ്‍കുട്ടിയെ മുത്തച്ഛന്‍ കഴുത്തറുത്ത് കൊന്നു

ചിദംബരം| VISHNU N L| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (14:00 IST)
ദുരഭിമാന ഹത്യകള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള തമിഴ്നാട്ടില്‍ അന്യജാതിയില്‍ പെട്ട യുവാവുമായുള്ള പ്രണയത്തില്‍ നിന്നും പിന്മാറാകാന്‍ കൂട്ടാക്കാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നതായി റിപ്പോര്‍ട്ട്. കുട്ടീ കൊന്നത് സ്വന്തം മുത്തച്ഛന്‍ തന്നെയാണെന്നാണ് വിവരം. ആണ്ടിപ്പാളയത്തെ കാട്ടുമണ്ണാര്‍ കോവിലിലെ ഒരു സ്വകാര്യ കോളേജില്‍ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിനിയായ രമണീദേവിയാണ് കൊല്ലപ്പെട്ടത്.

ഗ്രാമ മുഖ്യനും നാട്ടാമൈയും ആണ്‌ വീരസ്വാമിയാണ് കുട്ടിയെ കൊന്നത്. ഇയാള്‍ പിന്നീട് ചോഴധരം പൊലീസിനു കീഴടങ്ങി. വീരസ്വാമിയുടെ മകന്‍ വീരമണിയുടെ പുത്രിയാണ്‌ 19കാരിയായ രമണീദേവി. പെണ്‍കുട്ടി സഹപാഠിയായ ഡിണ്ടിഗല്‍ ജില്ലയിലെ തമ്പിയാപ്പട്ടി സ്വദേശി മരുതനായകവുമായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഇരുവരും ഒളിച്ചോടിയിരുന്നു. എന്നാല്‍ പൊലീസ് ഇവരെ പിടികൂടി വീട്ടുകാരെ ഏല്‍പ്പിക്കുകയായിരുന്നു.

ഇരുവരും വെവ്വേറെ ജാതിയായതിനാല്‍ വീറ്റുകാര്‍ രമണീദേവിയെ ബനധത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി വ്രേ വിവാഹാലോപ്പ്ചനകള്‍ കൊണ്ടുവന്നെങ്കിലും മരുതനായകം മതിയെന്ന നിലപാടിലായിരുന്നു രമണിദേവി. ഇതോടെ രമണിദേവിയെ വീട്ടുകാര്‍ വീട്ടുതടങ്കലിലാക്കി. കഴിഞ്ഞ ചൊവ്വാഴ്‌ച മാതാപിതാക്കള്‍ പുറത്തായിരിക്കെ രമണീദേവി കാമുകനുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത്‌ വീരസാമി കാണുകയും ചെറുമകളെ ഗുണദോഷിച്ചിട്ടും ഫലമില്ലെന്ന്‌ വന്നതോടെ വീരസാമി കൊല്ലുകയായിരുന്നു.
പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. മൃതദേഹം പോസ്‌റ്റുമാര്‍ട്ടം നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :