സിസ്റ്റർ അമലയുടെ കൊലപാതകം: പ്രതി സതീഷ് ബാബു പിടിയിൽ, പിടികൂടിയത് ഹരിദ്വാറില്‍ വെച്ച്

സിസ്റ്റർ അമല , സതീഷ് ബാബു , പൊലീസ് , അറസ്‌റ്റ് , പാലായിലെ കൊലപാതകം
കോട്ടയം| jibin| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (08:54 IST)
പാല കര്‍മ്മലീത്ത മഠത്തിലെ കന്യാസ്ത്രീയായ അമലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷ് ബാബു പിടിയിൽ. ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേരളാ പൊലീസിന്റെ നിർദ്ദേശപ്രകാരം ഉത്തരാഖണ്ഡ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മൊബൈൽ ഫോൺ ടവറുകൾ നോക്കിയാണ് പ്രതി തിരിച്ചറിഞ്ഞത്. കൊലപാതകത്തിന് ശേഷം ഇയാൾ പാലായിൽ തന്നെയുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കാസര്‍കോഡ് സ്വദേശി സതീഷ് ബാബുവാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മഠങ്ങള്‍ കേന്ദ്രീകരിച്ച് അക്രമങ്ങള്‍ നടത്തിയതും സതീഷ് ബാബു തന്നെയാണെന്നാണ് പൊലീസ്ആരോപിക്കുന്നത്.


സതീഷ് ബാബുവിന്റെ ഉറ്റസഹായിയെയും ബന്ധുവിനെയും ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സതീഷ് ബാബുവിനായി പൊലീസ് അന്വേഷണം വ്യപകമാക്കിയിരുന്നു. സതീഷ് ബാബുവിന്റെ ചിത്രങ്ങളും പൊലീസ് പുറത്തുവിടുകയും ചെയ്‌തിരുന്നു.


തികഞ്ഞ മദ്യപാനിയായ സതീഷ് ബാബുവിന് മോഷണവും കൂലിത്തല്ലുമാണ് പ്രധാനതൊഴിലെന്നും പൊലീസ് പറഞ്ഞു. ഇതേ കന്യാസ്ത്രീമഠത്തില്‍ നേരത്തെ കന്യാസ്ത്രീയെ ആക്രമിച്ചതും ഇയാളാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന രണ്ടു ദിവസത്തിനുള്ളില്‍ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചെങ്കിലും പൊലീസ് എത്തുമ്പോഴേക്കും ഇയാള്‍ ഒളിവില്‍ പോയിരുന്നു.

ഈ മാസം 17നാണ് 69കാരിയായ സിസ്റ്റർ അമലയെ മഠത്തിനുള്ളിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൺവെട്ടികൊണ്ടുളള അടിയേറ്റാണ് അമല കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :