കൊലപാതകം: ഇന്ത്യക്കാരിയെ ഓസ്‌ട്രേലിയന്‍ കോടതി 24 വര്‍ഷം തടവിനു ശിക്ഷിച്ചു

മെല്‍ബണ്‍| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (14:32 IST)
മുന്‍ കാമുകന്‍ വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരിയെ ഓസ്‌ട്രേലിയന്‍ കോടതി 24 വര്‍ഷം തടവിനു ശിക്ഷിച്ചു. ഗുജറാത്ത് സ്വദേശിനി
മനീഷ പട്ടേലിനാണ് (32) സൗത്ത് വെയില്‍സ് കോടതി ശിക്ഷ വിധിച്ചത്.
2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

മനീഷ പട്ടേല്‍ മുന്‍ കാമുകന്‍ നീരജ് ദേവിന്റെ ഇന്ത്യക്കാരിയായ കാമുകി പൂര്‍വ്വി ജോഷിയെ അവര്‍ താമസിക്കുന്ന ഫ്‌ളാറ്റിലെത്തി കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.കൊലപാതകം നടന്ന് രണ്ടു ദിവസത്തിന് ശേഷം മനീഷ സ്വയം കുത്തി പരിക്കേല്‍പ്പിച്ച് തന്നെ ആരൊ ആക്രമിച്ചു എന്ന പേരില്‍ കേസ് വഴി തിരിച്ച് വിടാന്‍ ശ്രമിച്ചത്. എന്നാല്‍ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ ഇവര്‍ കുറ്റം സമ്മതിച്ചു.

2011ലാണ് ഗുജറാത്തുകാരായ നീരജ് ദേവും മനീഷ പട്ടേലും മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി
പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും ഓസ്‌ട്രേലിയയില്‍ ഒരുമിച്ച് താമസം ആരംഭിച്ചു. എന്നാല്‍ നാളുകള്‍ക്ക് ശേഷം താന്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന പെണ്‍കുട്ടി ഓസ്‌ട്രേലിയയിലേക്ക് വരുന്നതായി നീരജ് മനീഷയെ അറിയിച്ചു. ഇതോടെ ഇരുവരും തമ്മില്‍ അകലുകയായിരുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :