മിമിക്രി താരത്തിനെ കാമുകി കൊന്ന് ചാക്കിലാക്കിയ സംഭവം: ക്വട്ടേഷന്‍ സംഘവും അറസ്‌റ്റില്‍

കോട്ടയം| WEBDUNIA|
റിയാലിറ്റിഷോ‍-മിമിക്രി താരമായ യുവാവിനെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി വഴിയില്‍ തള്ളിയ സംഭവത്തില്‍ ഹോം നഴ്‌സിംഗ്‌ സ്‌ഥാപന ഉടമയായ നാല്‍പ്പത്തിരണ്ടുകാരി അടക്കം അഞ്ചു പ്രതികള്‍ അറസ്‌റ്റില്‍.

തൃക്കൊടിത്താനം കടമാംചിറ പാറയില്‍ പുതുപ്പറമ്പില്‍ ശ്രീകല (42), ശ്രീകല ക്വട്ടേഷന്‍ നല്‍കിയ മാമ്മൂട്‌ പെട്ടിത്താനം ഷിജോ സെബാസ്‌റ്റ്യന്‍ (28), മാമ്മൂട്‌ ദൈവംപടി ഗോപാലശേരിയില്‍ ശ്യാംകുമാര്‍ (31), ദൈവംപടി പത്തരിക്കുന്നേല്‍ രമേശന്‍(28), ഓട്ടോ ഡ്രൈവറായ മാമ്മൂട്‌ പാറത്തോട്ടില്‍ മനു (29) എന്നിവരെയാണു പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

വാഴപ്പള്ളി മുണ്ടേട്ട്‌ പുതുപ്പറമ്പില്‍ ലെനീഷാണ്‌ (31) കൊല്ലപ്പെട്ടത്‌. സ്‌ത്രീയുമായി അടുപ്പം സ്‌ഥാപിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനാണു ലെനീഷിനെ കൊലപ്പെടുത്തിയതെന്നു മുഖ്യപ്രതി ശ്രീകല പോലീസില്‍ മൊഴിനല്‍കി.

കോട്ടയം നഗരത്തിലെ ചൂട്ടുവേലിയില്‍ നവീന്‍ ഹോം നഴ്‌സിംഗ്‌ എന്ന സ്‌ഥാപനം നടത്തുന്ന ശ്രീകല ഒമ്പതുവര്‍ഷമായി ലെനീഷുമായി അടുപ്പത്തിലായിരുന്നെന്നു പൊലീസ്‌ പറഞ്ഞു. തിരുവല്ല സ്വദേശിയായ യുവതിയുമായി അടുപ്പത്തിലായി.
ഇതു ശ്രീകല അറിഞ്ഞതോടെ ഇരുവരും തമ്മില്‍ പ്രശ്‌നം തുടങ്ങി.

മൂന്നു മാസം മുമ്പു ചങ്ങനാശേരി സ്വദേശിക്കു ക്വട്ടേഷന്‍ നല്‍കി ലെനീഷിന്റെ കൈ അടിച്ചൊടിച്ചു. പരാതി ഇല്ലാതിരുന്നതിനാല്‍ കേസായില്ല. ലെനീഷ്‌ പിന്നീടും ശ്രീകലയുമായി അടുപ്പം പുലര്‍ത്തിയെങ്കിലും തിരുവല്ല സ്വദേശിനിയുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല.

ഇതറിഞ്ഞ ശ്രീകല ആസിഡൊഴിച്ച്‌ ലെനീഷിന്റെ മുഖം വികൃതമാക്കാന്‍ തീരുമാനിച്ചു. ലെനീഷ്‌ സീരിയല്‍-മിമിക്രി താരമായതിനാലാണു മുഖത്ത്‌ ആസിഡൊഴിച്ചു വികൃതമാക്കാന്‍ തീരുമാനിച്ചു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ കുടുങ്ങിയെതന്നും പോലീസ്‌ പറഞ്ഞു. ജില്ലാ പോലീസ്‌ മേധാവി എം പി ദിനേശിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്‌പി എസ്‌. സുരേഷ്‌കുമാര്‍, സി.ഐ. സാജു വര്‍ഗീസ്‌, എസ്‌ ഐ. ശ്രീജിത്ത്‌, പോലീസുകാരായ മനോജ്‌, വിനു, ഒ.എം. സുലൈമാന്‍, മുഹമ്മദ്‌ നൗഷാദ്‌, കെ.ജി. അഭിലാഷ്‌, മനോജ്‌, കെ. രാജേഷ്‌ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

പ്രണയം നഷ്ടമാകാതിരിക്കാന്‍ ചെയ്ത അരുംകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍- അടുത്ത പേജ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :