പാസ്റ്റര്‍ ചമഞ്ഞയാള്‍ തട്ടിപ്പുകേസില്‍ അറസ്റ്റില്‍

നെയ്യാറ്റിന്‍‍കര| Last Modified ബുധന്‍, 7 മെയ് 2014 (17:02 IST)
സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരെ ഒരു കോടി രൂപയോളം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. പാസ്റ്ററാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ്‌ ഇയാള്‍ തട്ടിപ്പു നടത്തിവന്നിരുന്നത്. പാറശാല കുഴിഞ്ഞാന്‍വിള തങ്കവിലാസത്തില്‍ സുബാല്‍ സിംഗ് എന്ന 34 കാരനാണു ഇതുമായി ബന്ധപ്പെട്ട് പിടിയിലായത്.

തട്ടിപ്പിലൂടെ കൈക്കലാക്കിയ തുക എച്ച്‌ഡിഎഫ്സി, കെഎസ്എഫ്ഇ എന്നീ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുകയായിരുന്നു ഇയാള്‍. ഇത്തരത്തില്‍ വന്‍ തുക നിക്ഷേപിച്ചതിലൂടെ സുബാല്‍ സിംഗും ഭാര്യയും എച്ച്‌ഡിഎഫ്സിയില്‍ ജോലി സമ്പാദിക്കുകയും ചെയ്തു.

വിവിധ സ്ഥലങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തുകയും പിന്നീട് നെയ്യാറ്റിന്‍കരയിലെ വിസ്മയ ഹോട്ടലിന്‍റെ മുകളിലെ ഹാളില്‍ ആരാധനയ്ക്കു വരുത്തുകയും ചെയ്തിരുന്നു ഇയാള്‍. തട്ടിപ്പിനിരയായവര്‍ തന്നെയാണ്‌ ഇയാളെ പിടിച്ചു പൊലീസില്‍ ഏല്‍പ്പിച്ചത്. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :