കലോത്സവം കഴിഞ്ഞ് മടങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍

കൂത്താട്ടുകുളം: | WEBDUNIA|
PRO
PRO
ഉപജില്ലാ കലോത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇലഞ്ഞി മുത്തോലപുരം സ്വദേശികളായ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കിഴകൊമ്പ് നരിപ്പാറയില്‍ സോബിന്‍ (22), ഇലഞ്ഞി കാച്ചിറയില്‍ ഷൈജു (25) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. പിറവം സി.ഐ. ഇമ്മാനുവല്‍, കൂത്താട്ടുകുളം എസ്.ഐ. വി.എസ്. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് ഇവരെപിടികൂടിയത്.

കഴിഞ്ഞ 14ന് കൂത്താട്ടുകുളം ഉപജില്ലാ കലോത്സവം നടന്ന മുത്തോലപുരം സ്‌കൂളില്‍ നിന്ന് ജോസ് ഗിരിഭാഗത്തേക്ക് വൈകിട്ട് എത്തിയ വിദ്യാര്‍ത്ഥിനിയെ സോബിനും ഷൈജുവും പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലം എത്തിയപ്പോള്‍ കൃത്യം നടത്തിയ ശേഷം യുവാക്കള്‍ ഓടി മറഞ്ഞു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് വീട്ടില്‍ എത്തിച്ചു.

പിറ്റേന്ന് സ്‌കൂളില്‍ പോയ കുട്ടി സ്‌കൂളില്‍ എത്തിയില്ല. വഴിമധ്യേയുള്ള ആള്‍ താമസമില്ലാത്ത വീട്ടില്‍ വൈകിട്ട് പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തി. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച പെണ്‍കുട്ടിയെക്കുറിച്ച് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു.

കൂത്താട്ടുകുളം പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആസ്പത്രിയിലാക്കി. രക്ഷിതാക്കളെ അറിയിച്ചു. പെണ്‍കുട്ടിയില്‍ നിന്നുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഷൈജുവിനെ പിടികൂടി. ഈരാറ്റുപേട്ടയില്‍ ഹോട്ടല്‍ ജീവനക്കാരനായ സുബിനെ തന്ത്രപൂര്‍വം ഫോണില്‍ വിളിച്ച് വരുത്തുകയായിരുന്നു. മറ്റൊരു ബലാത്സംഗ കേസ് സുബിന്റെ പേരില്‍ രാമപുരം പോലീസ് സ്റ്റേഷനിലുണ്ട്. പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കി. സുബിന്‍, ഷൈജു എന്നിവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :