തട്ടിക്കൊണ്ടുപോയ മലയാളിയെ തീവ്രവാദികള്‍ വധിച്ചു

പുതുപ്പള്ളി| VISHNU.NL| Last Modified ശനി, 6 സെപ്‌റ്റംബര്‍ 2014 (09:05 IST)
അരുണാചല്‍ പ്രദേശില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വ്യവാസിയിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുതുപ്പള്ളി എറികാട് കുഴിയിടത്തറയിലായ പാപ്പാലപ്പറമ്പില്‍ കെപി ചാക്കോ(സജു54) യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ചയായിരുന്നു ചാക്കോയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്.

പണത്തിനുവേണ്ടിയാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ചയാണ് ചാക്കോയുടെ മൃതദേഹം കനേത്തിയത്. വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. കൈയും കാലും ബന്ധിച്ച നിലയിലായിരുന്ന മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. തോളിന് വെടിയേറ്റിരുന്നു.

കേസുമായി ബന്ധപ്പെട്ട് എട്ടുപേര്‍ പോലീസ് കസ്റ്റഡിയിലായെന്നാണ് വിവരം. കൊല്ലപ്പെട്ട ചാക്കോയുടെ ഫോണില്‍ സിം കാര്‍ഡ് ഇട്ട് ഉപയോഗിച്ച പ്രതികളെ പോലീസ് കുടുക്കുകയായിരുന്നു. 1984ല്‍ അരുണാചലില്‍ എത്തിയ ചാക്കോ വിവിധ ബിസിനസ് സംരംഭങ്ങള്‍ നടത്തിവരികയായിരുന്നു.



മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഭാര്യ: ഉഷ മുണ്ടക്കയം പുതുപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: പ്രിനു (ഹൗസ് സര്‍ജന്‍, മെഡിക്കല്‍ കോളേജ്, കോട്ടയം), പ്രീതു (ബി.ഡി.എസ്. വിദ്യാര്‍ഥിനി, ചെന്നൈ). ശവസംസ്‌കാരം പിന്നീട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :