45കാരിയെ വധിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം

   കൊലപ്പെടുത്തിയ കേസ് , പീഡനം , പ്രതി , പാലക്കാട്
പാലക്കാട്| jibin| Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2014 (17:36 IST)
മാനസിക വൈകല്യമുള്ളതും വികലാംഗയുമായ 45 കാരിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസില്‍ 24 കാരനെ ജീവപര്യന്തം കഠിനത്തടവിനും 10000 രൂപ പിഴയും ശിക്ഷിച്ചു. വ്ടക്കഞ്ചേരി വണ്ടാഴി നെല്ലിക്കോട് ദേവിയുടെ മകന്‍ വിപിന്‍ എന്ന ഉദയകുമാറിനെയാണു ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വിജി അനില്‍ കുമാര്‍ ശിക്ഷിച്ചത്.

2010 സെപ്തംബര്‍ രണ്ടിനു രവിലെ പതിനൊന്നരയ്ക്ക് യുവതിയെ സ്വന്തം വീട്ടിലേക്ക് അഞ്ചു രൂപ തരാമെന്ന് പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു പ്രതി. ഇതിനിടെയുണ്ടായ ബലപ്രയോഗത്തില്‍ യുവതി മരിക്കുകയും മൃതദേഹം അയല്‍ക്കാരനായ രവീന്ദ്രന്‍റെ കുളിമുറിയില്‍ ഒളിപ്പിക്കുകയും ചെയ്തു.

എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയും പ്രതിയെ പിടികൂടുകയുമാണുണ്ടായത്. വടക്കഞ്ചേരി സിഐ ആയിരുന്ന എം സന്തോഷ് കുമാറാണ്‌ കേസ് അന്വേഷിച്ചത്. കേസില്‍ ആകെ 35 സാക്ഷികളുണ്ടായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :