ടിപി വധക്കേസ്: കൊലയാളി സംഘത്തെ ജയിലിലെത്തി ചോദ്യം ചെയ്തു

 ടിപി വധക്കേസ് , പ്രതികള്‍ , വിയ്യൂര്‍ ജയില്‍
കോഴിക്കോട്| jibin| Last Modified ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (15:55 IST)
ടിപി വധക്കേസിലെ പ്രതികളെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം വിയ്യൂര്‍ ജയിലിലെത്തി ചോദ്യം ചെയ്തു. തടവില്‍ കഴിയുന്ന എംസി അനൂപ്, ടികെ രജീഷ്, കിര്‍മാണി മനോജ്, കെ ഷിനോജ് എന്നിവരെയാണ് എസ്പി വികെ അക്ബറിന്റെ നേതൃത്വത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയത്.

കൊലപാതകത്തില്‍ ഉന്നത നേതാക്കളും പ്രതികളും തമ്മിലുള്ള ബന്ധമാണ് പ്രധാനമായി അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്. തുടര്‍ന്ന് ഉന്നത ഗൂഢാലോചന നടന്നുവെന്ന് സംഘത്തിനു സൂചന ലഭിച്ചിരുന്നു. കൊലപാതകത്തിന് മുമ്പ് നടന്ന ഫോണ്‍ കോളുകളുകളുടെ വിശദാംശങ്ങളും ലഭിച്ചു.

ഗൂഢാലോചനയോടടുത്ത ദിവസങ്ങളില്‍ കിര്‍മാണി മനോജ് കോഴിക്കോട്ടു നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന വേദിക്ക് അടുത്ത് എത്തിയെന്നതിന്റെ തെളിവും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ മുന്‍പു നടത്തിയ ഫോണ്‍ കോളുകളെക്കുറിച്ച് ഓര്‍മയില്ലെന്നായിരുന്നു പ്രതികളുടെ മറുപടി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :