എല്‍കെജി പീഡനം: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്

  നാദാപുരം പീഡനം , അറസ്റ്റ് , സ്കൂള്‍ , ബസ്ക്ളീനര്‍ , നാലര വയസുകാരി
നാദാപുരം| jibin| Last Modified ശനി, 15 നവം‌ബര്‍ 2014 (14:27 IST)
പാറക്കടവ് ദാറുല്‍ഹുദ സ്കൂളില്‍ നാലര വയസുകാരി പീഡിപ്പിക്കപ്പെട്ട കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ നിലവിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് സിറാജുല്‍ഹുദാ എജുക്കേഷന്‍ കോംപ്ളക്സ് ജനറല്‍ സെക്രട്ടറി പേരോട് പിഎം അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുട്ടിയെ പീഡിപ്പിച്ചുവെന്ന് സമ്മതിച്ച ബസ്ക്ളീനറെ അറസ്റ്റ് ചെയ്ത് ശേഷം വെറുതെ വിടുകയായിരുന്നു. ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടത്തൊന്‍ നിലവിലെ ഏജന്‍സിയെ മാറ്റണമെന്നാണ് പിഎം അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിരപരാധികളായ രണ്ട് പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ നീക്കത്തിനു പിന്നില്‍ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും.

ഇന്നു രാവിലെയാണ് കുട്ടിയെ പീഡിപ്പിച്ച കേസില്‍ മതപഠനത്തിന് എത്തിയ പാനൂര്‍ സ്വദേശി മുബഷീര്‍ (18), തലശേരി എരഞ്ഞോളി സ്വദേശി ഷംസുദീന്‍ (18) എന്നിവരെ അറസ്റ്റ് ചെയ്തത്. പീഡനത്തിനിരായായ എല്‍കെജി വിദ്യാര്‍ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. മിഠായി നല്‍കി പാചകക്കാരുടെ മുറിയിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി അന്വേഷണ സംഘത്തിന് മൊഴി നൽകുകയും ചെയ്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :