നിരോധിത ഉല്‍‌പന്നങ്ങളുടെ വില്‍‌പന: ഒമ്പത് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം| Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (16:56 IST)
സംസ്ഥാനത്തെ സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധിത ഉല്‍‌പന്നങ്ങളുടെ വില്‍‌പന നടത്തിയ ഒമ്പത് പേര്‍ അറസ്റ്റില്‍.
കുട്ടികള്‍ക്ക് സിഗരറ്റ്, പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്പന നടത്തിയതിനാണ് അറസ്റ്റ്. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാന വ്യാപകമായാണ് റെയ്ഡ് നടത്തിയത്.

53 റെയ്ഡുകളിലായി ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ മെയ് 30 മുതല്‍ നടന്നുവരുന്ന റെയ്ഡില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 5005 ആയി. ആകെ 25753 റെയ്ഡുകളിലായി 5124 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന വ്യാപക റെയ്ഡുകള്‍ വരും ദിവസങ്ങളിലും തുടരും.

സ്‌കൂള്‍ പരിസരങ്ങളില്‍ മദ്യം, മയക്കുമരുന്നുകള്‍, പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ വില്പന ശ്രദ്ധയില്‍പെട്ടാല്‍ പോലീസിനെ അറിയിക്കണമെന്ന് സ്‌കൂള്‍ അധികൃതരോടും പൊതുജനങ്ങളോടും സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :