മകളെ കൊന്നതാണ്, ആത്മഹത്യക്കുറിപ്പ് നിർബന്ധിച്ച് എഴുതിപ്പിച്ചത്; വെളിപ്പെടുത്തലുമയി കുണ്ടറയിലെ പത്തുവയസുകാരിയുടെ പിതാവ്

കൊന്നതാണ്, വെളിപ്പെടുത്തലുമയി കുണ്ടറയിലെ പത്തുവയസുകാരിയുടെ പിതാവ്

kundara rape case , kundara rape , police , kollam , police arrest , rape , കുണ്ടറയില്‍ പീഡനക്കേസ് , മുത്തച്ഛൻ , കുണ്ടറ , വിക്ടര്‍ , പൊലീസ് , പീഡനം
കൊല്ലം| jibin| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2017 (11:44 IST)
കുണ്ടറയില്‍ പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ പിതാവ്. മകളുടെ മരണം കൊലപാതകമാണ്. മകളെ കൊണ്ട് ആത്മഹത്യക്കുറിപ്പ് നിർബന്ധിച്ച് എഴുതിപ്പിച്ചതാണ്. മകൾക്ക് പഴയലിപി അറിയില്ല. കുട്ടി മരിച്ച ദിവസം വീട്ടിൽ ചെല്ലാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ മുത്തച്ഛൻ കുറ്റം സമ്മതിച്ചത് നുണപരിശോധന ഭയന്നാണ്. നുണപരിശോധന നടത്തിയാൽ കേസിൽ കൂടുതൽ ആളുകൾ പ്രതികളാകും. മകളെ കൊലപ്പെടുത്തി തന്നെ പ്രതിയാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. തന്നെ പ്രതിയാക്കിയ കേസിൽ കുട്ടിയെ കൗൺസിങ് നടത്തിയില്ല. കൗൺസിലിങ് നടത്തിയിരുന്നെങ്കിൽ കുട്ടി മരിക്കില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു.

പീഡനത്തിന് ഇരയായ പത്തുവയസുകാരി മരിച്ച കേസില്‍ മുത്തച്ഛനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഞായറാഴ്ചയാണ് മരിച്ച പെൺകുട്ടിയുടെ മുത്തച്ഛൻ വിക്ടറിനെ പൊലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

മുത്തശ്ശിയുടെ മൊഴിയാണ് ഈ കേസില്‍ നിർണായകമായത്. ആത്മഹത്യ ചെയ്ത തന്റെ പേരക്കുട്ടിയും മകളും മുത്തച്ഛന്റെ ഈ പീഡനത്തെക്കുറിച്ച് പലതവണ പരാതിപ്പെട്ടിരുന്നതായും മുത്തശ്ശി പൊലീസിനോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :