പിഎംജി ജംഗ്ഷനിലെ എല്‍ഡിഎഫ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

Last Updated: വെള്ളി, 13 മാര്‍ച്ച് 2015 (11:14 IST)
പിഎംജി ജംഗ്ഷനില്‍ ഇടതു പ്രവര്‍ത്തകര്‍ നടത്തിയ
മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീ‍ര്‍ വാതകം പ്രയോഗിച്ചു. പൊലീസിന് നേരെ ഇടത് മുന്നണി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. അക്രമാസക്തരായ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ഗ്രണേഡും പ്രയോഗിച്ചു.

തുടര്‍ന്ന് പ്രവര്‍ത്തര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. അക്രമത്തില്‍ പൊലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

നേരത്തെ നിയമസഭ കവാടത്തിലേക്ക്
യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി. നിയമസഭയ്ക്ക് മുന്നില്‍
പൊലീസ് ഉയര്‍ത്തിയ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം
ഉടലെടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അക്രമണമുണ്ടായി. ഒരു പ്രകോപനവുമില്ലാതെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞതിനെതുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :