ബലാത്സംഗപ്രതിയെ കൊന്ന സംഭവം; 18 പേര്‍ അറസ്റ്റില്‍

കൊഹിമ| JOYS JOY| Last Updated: തിങ്കള്‍, 9 മാര്‍ച്ച് 2015 (16:56 IST)
നാഗാലാന്‍ഡില്‍ ജയില്‍ ആക്രമിച്ച് ബലാത്സംഗക്കേസിലെ പ്രതിയെ നാട്ടുകാര്‍ കൊന്ന കേസില്‍ 18 പേര്‍ അറസ്റ്റില്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യം മൊബൈലിലൂടെ പ്രചരിച്ചിരുന്നു. ഇത് പരിശോധിച്ചാണ് പൊലീസ് 18 പേരെ അറസ്റ്റ് ചെയ്തത്.

അതേസമയം, ബലാത്സംഗം നടന്നത് പുറത്തു പറയാതിരിക്കാന്‍ പ്രതി തനിക്ക് 5000 രൂപ നല്‍കിയിരുന്നുവെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞു. പ്രതി തന്‍റെ അയല്‍വാസി ആയിരുന്നുവെന്നും പീഡനത്തിനു ശേഷം ഒന്നും ആരോടും പറയരുതെന്ന് ആവശ്യപ്പെട്ട് അയാള്‍ പണം നല്‍കിയതായും യുവതി ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

പണം വാങ്ങി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചതായും യുവതി പറഞ്ഞു. പ്രതി ഹോട്ടലില്‍ എത്തിച്ച് ബലാത്സംഗം ചെയ്തതായും അവര്‍ വെളിപ്പെടുത്തി. അതേസമയം, പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കുന്നതായി തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇതിനിടെ, യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് കൊല്ലപ്പെട്ട യുവാവിന്റെ സഹോദരന്‍ ജമാലുദ്ദീന്‍ ഖാന്‍ ആരോപിച്ചു. കൊല്ലപ്പെട്ട സഹോദരന്‍ സയിദ് ശരീഫുദ്ദീന്‍ ഖാന്‍ നാഗാ ഗ്രൂപ്പുകളുടെ ബലിയാടാവുകയായിരുന്നെന്നും പൊലീസിനും സംഭവവുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :