ലിവിംഗ് ടുഗെദര്‍ - ഫാസിലിനെ മലയാളിക്ക് നഷ്ടമായി!

യാത്രി ജെസെന്‍

PRO
കഥ പറയുന്നതിന് പല രീതികളുണ്ട്. ഓരോ സംവിധായകനും ഓരോ സ്റ്റൈല്‍. ‘എക്സ്പെക്റ്റ് ദി അണ്‍‌എക്സ്പെക്റ്റഡ്’ എന്ന രീതി പരീക്ഷിക്കുന്ന സംവിധായകനാണ് ഫാസില്‍. ഓരോ സീനിലും അപ്രതീക്ഷിതമായത് സംഭവിപ്പിക്കാന്‍, ഓരോ ഡയലോഗും അപ്രതീക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്നയാള്‍. ലിവിംഗ് ടുഗെദര്‍ എന്ന സിനിമയും അതേ രീതിയില്‍ തന്നെ. പക്ഷേ, ആരും പ്രതീക്ഷിക്കാത്തത് എന്ന രീതിയില്‍ സംവിധായകന്‍ വിളമ്പിത്തരുന്നതെല്ലാം ആര്‍ക്കും പ്രവചിക്കാവുന്ന വിഭവങ്ങള്‍ തന്നെ. ഇതിനു മുമ്പ് ഫാസില്‍ തന്നെ പലവട്ടം ആവര്‍ത്തിച്ചത്, മറ്റു പലരും നൂറ്റൊന്നാവര്‍ത്തിച്ചത്.

ഹേമന്ദ് എന്ന പുതുമുഖം അവതരിപ്പിക്കുന്ന ഹേമചന്ദ്രന്‍ എന്ന കഥാപാത്രത്തെയും ശ്രീലേഖ എന്ന പുതുമുഖം അവതരിപ്പിക്കുന്ന ശ്യാമ എന്ന കഥാപാത്രത്തെയും ചുറ്റിപ്പറ്റിയാണ് ലിവിംഗ് ടുഗെദര്‍ വികസിക്കുന്നത്. ഫാസില്‍ തന്നെ പലതവണ കാണിച്ചുതന്ന്, ‘പഴകിത്തേഞ്ഞ ആ നിഷ്കളങ്കത’ ആവോളം വഴിഞ്ഞൊഴുകുന്ന കഥാപാത്രങ്ങള്‍. ഇരുവരും പ്രണയിക്കുകയാണോ, ആണ്. എന്നാല്‍ അല്ല താനും. അവന് അവളോടിഷ്ടമുണ്ട്. അവളുടെ മനസില്‍ പക്ഷേ നൂറുകൂട്ടം കാര്യങ്ങളാണ്. പിന്നെ അവളുടെ മുത്തച്ഛന്‍ (നെടുമുടി വേണു) അവനോട് പറയുന്നത് ശ്യാമയില്‍ നിന്ന് അകലണമെന്നാണ്. അവളെ വിവാഹം കഴിക്കുന്നയാള്‍, അല്ലെങ്കില്‍ അവള്‍ തന്നെ ആറുമാസത്തിനകം കൊല്ലപ്പെടുമെന്നാണത്രെ ജാതകഫലം. എന്താ ചെയ്യുക അല്ലേ? മനുഷ്യന്‍ ചന്ദ്രനില്‍ ചായക്കട തുടങ്ങുന്ന കാലം. ഫാസില്‍ ഇപ്പോഴും ‘എന്നെന്നും കണ്ണേട്ടന്‍റെ’ കാലത്താണ്!

നായികയും നായകനും ഒരു പ്രത്യേക സാഹചര്യത്തില്‍ വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കാന്‍(ലിവിങ് ടുഗെദര്‍) തുടങ്ങുന്നു. ആ കഥ അങ്ങനെ പോകട്ടെ. ശ്യാമയെ മാനഭംഗം ചെയ്യാനും കൊലപ്പെടുത്താനും ഒരാള്‍ കച്ചകെട്ടിയിറങ്ങിയാല്‍? അങ്ങനെ കഥയുടെ പിരിമുറുക്കം കൂട്ടാമല്ലോ. പിന്നെ ശ്യാമയെ ആവേശിക്കുന്ന ഒരു ബാധ കൂടി ആയാലോ? ആകെ ബഹളം തന്നെ. ഈ അവിയല്‍ കാണാനാണല്ലോ സമയം കളഞ്ഞതെന്നോര്‍ത്തിട്ട്, ഇതെഴുന്ന സമയത്തുപോലും ദേഷ്യം തീരുന്നില്ല.

WEBDUNIA|
അടുത്ത പേജില്‍ - ഷോക്കടിച്ചാല്‍ പോലും എക്സ്പ്രഷന്‍ വരാത്ത താരങ്ങള്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :