ലിവിംഗ് ടുഗെദര്‍ - ഫാസിലിനെ മലയാളിക്ക് നഷ്ടമായി!

യാത്രി ജെസെന്‍

WEBDUNIA|
PRO
“നമ്മള്‍ എന്താ ഇങ്ങനെ?” നായിക ഇങ്ങനെ ചോദിക്കുമോ എന്നു ഭയന്നു. “ഇതാ നിങ്ങളുടെ മകള്‍. ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ തിരിച്ചേല്‍പ്പിക്കുന്നു” എന്ന് നായകന്‍ ത്യാഗം ചെയ്യുമോ എന്ന് ആശങ്കപ്പെട്ടു. ലിവിംഗ് ടുഗെദര്‍ എന്ന ഫാസില്‍ ചിത്രം കളിക്കുന്ന തിയേറ്ററിലേക്ക് കയറുന്നതിന് മുമ്പ് എനിക്കുണ്ടായ വിചാരങ്ങളാണിവ. അനിയത്തിപ്രാവ്, കൈയെത്തും ദൂരത്ത് തുടങ്ങിയ സിനിമകളില്‍ നായകനും നായികയും ആവര്‍ത്തിച്ച് ചെടിപ്പിച്ച ഡയലോഗുകളാണവ.

സിനിമ തീര്‍ന്നു. തിയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍ എനിക്ക് ചിരി വന്നു. എന്‍റെ മണ്ടത്തരം. ഫാസിലില്‍ നിന്ന് ഓരോ തവണയും ഒരത്ഭുതം പ്രതീക്ഷിക്കുന്ന എന്‍റെ ആനമഠയത്തരം. ഇനിമേല്‍ ഫാസില്‍ എന്ന പേരിന്‍റെ കാല്‍പ്പനികതയില്‍ മയങ്ങി സമയം വേസ്റ്റ് ചെയ്യേണ്ട എന്ന് തീരുമാനമെടുത്തു. ഇതും പാലിക്കാനായില്ലെന്നുവരും. കാരണം എപ്പോഴാണ് ഒരു മണിച്ചിത്രത്താഴോ, സൂര്യപുത്രിയോ ഫാസിലില്‍ നിന്നുണ്ടാവുകയെന്ന് പറയുക വയ്യല്ലോ. സച്ചിന്‍ എല്ലാ മത്സരങ്ങളിലും സെഞ്ച്വറിയടിക്കുമെന്ന് നമുക്ക് ആഗ്രഹിക്കാം. അത് നടന്നില്ലെങ്കിലും.

ഫാസില്‍ സംവിധാനം ചെയ്തതില്‍ വച്ച് ഏറ്റവും മോശം സിനിമയാണ് ലിവിംഗ് ടുഗെദര്‍. വളരെ ബുദ്ധിമുട്ടിയാണ് സിനിമ തീരുന്നതു വരെ തിയേറ്ററിനുള്ളില്‍ ഇരുന്നത്. ഫാസിലെഴുതിയ ഓരോ ഡയലോഗിനും നായികയുടെയും നായകന്‍റെയും ഓരോ എക്സ്പ്രഷനും കൂവലും പരിഹാസ കമന്‍റുകളും ഉയര്‍ന്നത് എന്നിലെ ഫാസില്‍ ആരാധികയെ നിരാശയാക്കി. ഒരു പ്രതിഭ എന്തുകൊണ്ടാണിങ്ങനെ നിലവാരം താഴ്ന്ന സിനിമകള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്നത്?

അടുത്ത പേജില്‍ - കഥ പറഞ്ഞ് കൊല്ലുന്ന സംവിധായകന്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :