ഭാസ്കര്‍ ദി റാസ്കല്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

Last Updated: ബുധന്‍, 15 ഏപ്രില്‍ 2015 (20:12 IST)
ആദ്യപകുതി തന്നെയാണ് ഭാസ്കര്‍ ദി റാസ്കലിന്‍റെ ജീവന്‍. തലയറഞ്ഞ് ചിരിക്കാനുള്ള വകുപ്പെല്ലാം തുടക്കം മുതല്‍ സിദ്ദിക്ക് ഒരുക്കിവച്ചിരിക്കുകയാണ്. രണ്ടാം പകുതിയില്‍ കഥ കൈവിട്ടുപോകുന്നുണ്ടെങ്കിലും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ സംവിധായകന്‍ അത് തിരിച്ചുപിടിക്കുന്നുണ്ട്. ഏവരെയും സന്തോഷിപ്പിക്കുന്ന ഒരു ക്ലൈമാക്സോടെ സിദ്ദിക്ക് ഭാസ്കറിന് വിരാമമിടുന്നു.
 
ഒരു വിഷുക്കാലത്ത് ഏത് തരത്തിലുള്ള സിനിമയാണ് മലയാളി പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് എന്ന് കണ്ടറിഞ്ഞുള്ള തിരക്കഥ തന്നെയാണ് ഭാസ്കര്‍ ദി റാസ്കലിന് സിദ്ദിക്ക് ഒരുക്കിയിരിക്കുന്നത്. മാധവന്‍‌കുട്ടിക്ക് ഹിറ്റ്ലര്‍ എന്ന പേരുപോലെ തന്നെയാണ് ഭാസ്കറിന് റാസ്കലും. എല്ലാവരും അയാള്‍ കേള്‍ക്കാതെ അയാളെ റാസ്കല്‍ എന്നുവിളിക്കുന്നു. ഉഗ്രന്‍ ആക്ഷന്‍ രംഗങ്ങളില്‍ ആ വിളിപ്പേരിന് സര്‍വാര്‍ത്ഥവും നല്‍കിക്കൊണ്ട് അടിച്ചുപൊളിക്കുന്നുമുണ്ട് മമ്മൂട്ടി.
 
അടുത്ത പേജില്‍ - മമ്മൂട്ടിയുടെ ഗ്ലാമറും നയന്‍‌താരയുടെ അഭിനയവും




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :