ജവാന്‍ ഓഫ് വെള്ളിമല - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
ഗുരുവായ ലാല്‍ ജോസിന്‍റെ ‘അയാളും ഞാനും തമ്മില്‍’ എന്ന ചിത്രത്തോടാണ് അനൂപ് കണ്ണന്‍റെ ‘ജവാന്‍ ഓഫ് വെള്ളിമല’ മത്സരിക്കുന്നത്. ലാല്‍ ജോസിന്‍റെ ശിഷ്യനില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഒരു നല്ല സിനിമ നല്‍കാന്‍ അനൂപ് കണ്ണന് കഴിഞ്ഞില്ല. ഒരുപാട് കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ച് ഒന്നിലും കേന്ദ്രീകരിക്കാന്‍ കഴിയാതെ പോയി. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചൊക്കെ ഓര്‍മ്മിപ്പിക്കാന്‍ ലൈറ്റണച്ച് സന്ദേശങ്ങള്‍ നല്‍കാനൊക്കെ ശ്രമിക്കുമ്പോഴും കഥയില്‍ ആ കൌശലം പുലര്‍ത്താന്‍ സംവിധായകന് കഴിഞ്ഞില്ല.

എന്‍റെ ഓര്‍മ്മയില്‍, നാലു പാട്ടുകളാണ് ഈ സിനിമയില്‍. അതില്‍ “പുരനിറഞ്ഞൊരു പാതിര” മനസില്‍ നില്‍ക്കുന്നുണ്ട്. പിന്നീടൊന്ന് ഗോപീകൃഷ്ണന്‍റെ ഹാലുസിനേഷന്‍ വിഹ്വലതകള്‍ ചിത്രീകരിക്കുന്ന ഒരു ഗാനരംഗമാണ്. തിയേറ്ററില്‍ നിന്ന് ഇറങ്ങി ഓടാന്‍ പ്രേരിപ്പിക്കുന്ന ഗാനരംഗം! പിന്നീട് ക്ലൈമാക്സിനോടടുത്ത് ഒരു സ്റ്റേജ് ഡാന്‍സ് വരുന്ന സോംഗ്. അതും പ്രേക്ഷകരുടെ ക്ഷമ അമിതമായി പരീക്ഷിക്കുന്നതാണ്. ബിജിബാലാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം.

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
ഏറെ പാളിച്ചകളുള്ള തിരക്കഥയാണ് ‘ജവാന്‍ ഓഫ് വെള്ളിമല’. വ്യത്യസ്തമായ ഒരു കഥാപശ്ചാത്തലം കൊണ്ടുവന്നു എന്നല്ലാതെ മമ്മൂട്ടിക്ക് ഒരു നല്ല സിനിമ എഴുതിനല്‍കാന്‍ ജയിംസ് ആല്‍ബര്‍ട്ടിന് കഴിഞ്ഞില്ല. മമ്മൂട്ടിയുടെ അടുത്തിടെയിറങ്ങിയ ‘വെനീസിലെ വ്യാപാരി’ എന്ന സിനിമയുടെ എഴുത്തും ജയിംസായിരുന്നു. പ്രേക്ഷകരുടെ പള്‍സറിഞ്ഞ് സീനുകള്‍ ക്രിയേറ്റുചെയ്യുന്നതില്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു തിരക്കഥാകൃത്ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :