ജവാന്‍ ഓഫ് വെള്ളിമല - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
നിര്‍മ്മാണവും വിതരണവും മമ്മൂട്ടിയുടെ ‘പ്ലേ ഹൌസ്’ എന്നെഴുത്തിക്കാണിച്ചപ്പോള്‍ തിയേറ്ററില്‍ നിറഞ്ഞ കൈയടിയായിരുന്നു. എന്നാല്‍ പടം കഴിഞ്ഞിറങ്ങിയപ്പോള്‍ പ്രതികരണ ശേഷി പോലും നഷ്ടപ്പെട്ട പ്രേക്ഷകരെയാണ് കാണാനായത്. മമ്മൂട്ടിയുടെ ഒരു നല്ല സിനിമ കാണാന്‍, ഒരു നല്ല പ്രകടനം കാണാന്‍ കഴിഞ്ഞ പത്തുസിനിമകളായി കാത്തിരിക്കുന്ന പ്രേക്ഷകരെ ഇപ്പോഴും നിരാശ വിട്ടൊഴിയുന്നില്ല. ഒരു അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ ബൈക്കില്‍ പറന്നെത്തുന്നതാണ് മമ്മൂട്ടിയുടെ ഇന്‍‌ഡ്രൊഡക്ഷന്‍. ആവേശപൂര്‍വം കയ്യടിച്ചവര്‍ പിന്നീട് വെള്ളിമലയിലെ മഴയേറ്റാവണം തണുത്തുവിറങ്ങലിച്ചുപോയി.

പടത്തിന്‍റെ മുക്കാല്‍ ഭാഗത്തും നല്ല മഴയാണ്. പിന്നെ രാത്രിയും. നല്ല വിഷ്വല്‍ സാധ്യതയുള്ള പശ്ചാത്തലവും. സതീഷ് കുറുപ്പെന്ന ഛായാഗ്രാഹകന്‍ തന്‍റെ കഴിവ് ബോധ്യപ്പെടുത്തിത്തന്നിട്ടുണ്ട്. ബലൂണ്‍ ലൈറ്റൊക്കെ വച്ച് നിലാവെളിച്ചം ഗംഭീരമാക്കിയിട്ടുണ്ട്. പക്ഷേ, നല്ല ദൃശ്യങ്ങള്‍ കൊണ്ട് മാത്രം ഒരു സിനിമയെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഒരു അനുഭവമാക്കി മാറ്റാന്‍ കഴിയുമോ?

നാട്ടുകാരെ പൊതുവായി ബാധിക്കുന്ന ഒരു വിഷയം. അതിനെതിരെ ഒരു സാധാരണക്കാരന്‍റെ ചെറുത്തുനില്‍പ്പ്. ഒടുവില്‍ പ്രതിസന്ധികളെ അതിജീവിച്ച് അയാളുടെ വിജയം. ഇതാണ് ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമ. ഇതായിരുന്നു ‘ഇവിടം സ്വര്‍ഗമാണ്’ എന്ന സിനിമയുടെ പ്രമേയവും. നാട്ടുകാരെ പൊതുവായല്ല, നായകനെ മാത്രം ബാധിക്കുന്ന പ്രശ്നമായിരുന്നു അതെന്നുമാത്രം. ആ ചിത്രത്തിന്‍റെയത്ര പോലും പ്രേക്ഷകരിലേക്കെത്താന്‍ ജയിംസ് ആല്‍ബര്‍ട്ടിന്‍റെ ഈ പരീക്ഷണത്തിന് കഴിഞ്ഞിട്ടില്ല. ഒരു ത്രില്ലറിന്‍റെ പശ്ചാത്തലമൊക്കെ ഒരുക്കിക്കൊണ്ടുവന്നെങ്കിലും അത് ഫലം കാണാതെ പോയി. ത്രില്ലടിക്കാന്‍ പോയിട്ട് പലപ്പൊഴും ബോറടിച്ച് വലഞ്ഞു!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
അടുത്ത പേജില്‍ - ഗോപീകൃഷ്ണനെ ശല്യപ്പെടുത്തുന്ന പ്രേതങ്ങള്‍!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :