മമ്മൂട്ടി എന്നെ വിസ്മയിപ്പിച്ചു: ബാലു മഹേന്ദ്ര

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ഇന്ത്യന്‍ സിനിമയില്‍ വളരെ വ്യത്യസ്തമായ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച സംവിധായകനാണ് ബാലു മഹേന്ദ്ര. അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ച സിനിമകളും സംവിധാനം ചെയ്ത ചിത്രങ്ങളും നവീനമായ ഒരു അനുഭവമെന്ന നിലയില്‍ ആവേശത്തോടെയാണ് കാഴ്ചക്കാര്‍ ഏറ്റുവാങ്ങിയത്. മമ്മൂട്ടി അഭിനയിച്ച ‘യാത്ര’ എന്ന ഒറ്റച്ചിത്രം മതി എന്ന സംവിധായകനെ എക്കാലവും ഓര്‍മ്മിക്കാന്‍.

യാത്രയുടെ ചിത്രീകരണ ഘട്ടത്തില്‍ മമ്മൂട്ടി എന്ന നടന്‍ പ്രകടിപ്പിച്ച സമര്‍പ്പണ മനോഭാവത്തേക്കുറിച്ച് ബാലു മഹേന്ദ്ര പുതിയ ലക്കം മാധ്യമം ആഴ്ചപ്പതില്‍ എഴുതിയിട്ടുണ്ട്. “സിനിമയില്‍ ജയിലില്‍ പാറമടയിലെ ഷൂട്ടിംഗ് വളരെ റിസ്കേറിയതും കടുപ്പവുമായിരുന്നു. അവിടെയെല്ലാം വലിയ സപ്പോര്‍ട്ടായിരുന്നു മമ്മൂട്ടി തന്നത്. സാധാരണ നായക നടന്‍‌മാര്‍ കാണിക്കാത്ത ആത്‌മാര്‍ത്ഥത പലേടത്തും മമ്മൂട്ടിയില്‍ നിന്ന് എനിക്ക് ലഭിച്ചു. ആ സിനിമയുടെ ചിത്രീകരണത്തിലുടനീളം മമ്മൂട്ടി എടുത്ത റിസ്ക് ഇന്നും എന്നില്‍ ബഹുമാനം ജനിപ്പിക്കുന്നുണ്ട്” - ബാലു മഹേന്ദ്ര വ്യക്തമാക്കുന്നു.

“ഊട്ടിയുടെ തണുത്ത മഞ്ഞുകാറ്റ് പെയ്യുന്ന പ്രഭാതങ്ങളിലാണ് ഷൂട്ടിംഗ് തുടങ്ങുക. രാവിലെ തന്നെ മമ്മൂട്ടി സെറ്റില്‍ ഹാജരാകും. പുറത്തുനിന്ന് തണുത്ത് ചുണ്ടുകള്‍ പൊട്ടിയ അവസ്ഥയാണ് ചിത്രീകരിക്കേണ്ടത്. അതിനായി ചുണ്ടില്‍ മെഴുകുപുരട്ടി വെടിപ്പിച്ചെടുത്തു. രാവിലെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ പുരട്ടുന്ന മെഴുക് വൈകുന്നേരം അവസാന സീനും ചിത്രീകരിച്ചിട്ടേ എടുത്തുമാറ്റൂ. അത്രയും നേരം ഭക്ഷണമൊന്നും കഴിക്കാതെ വെള്ളം മാത്രം കുടിച്ച് മമ്മൂട്ടി സെറ്റിലുണ്ടാകും. മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുമ്പോഴും ബഹളം വയ്ക്കുമ്പോഴുമെല്ലാം അച്ചടക്കമുള്ള ഒരു വിദ്യാര്‍ത്ഥിയെപ്പോലെ അയാള്‍ അവിടെയുണ്ടാകും. എല്ലാ കാര്യങ്ങളും വളരെ കൌതുകത്തോടെ വീക്ഷിച്ച് അങ്ങനെ ഇരിക്കും. അത്രയും ഡെഡിക്കേറ്റഡായ ഒരാട്ടിസ്റ്റ് ആയതുകൊണ്ടാണ് അദ്ദേഹം ഇന്ത്യന്‍ സിനിമയില്‍ തന്നെ മികച്ച നടനായി മാറിയത്” - ബാലു മഹേന്ദ്ര പറയുന്നു.

അടുത്ത പേജില്‍ - മമ്മൂട്ടിയോട് ആദരവും ബഹുമാനവും !


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :