വിക്രം സാരാഭായി; ഇന്ത്യയുടെ നക്ഷത്രം

ടിശശി മോഹന്‍

WEBDUNIA|
തുമ്പയെ മികച്ച ബഹിരാകാശ കേന്ദ്രമായി വികസിപ്പിച്ച അദ്ദേഹം അഹമ്മദാബാദില്‍ എക്സ്പെരിമെന്‍റല്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ എര്‍ത്ത് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനും മുന്‍കൈയെടുത്തു.. 1965 തുമ്പ കേന്ദ്രത്തിനു അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു.

വിമാനപകടത്തില്‍ ഹോമി ഭാഭ മരിച്ചതിനെ തുടര്‍ന്ന് 1966-ല്‍ സാരാഭായി ആറ്റോമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാനായി നിയമിതനായി. ഭാഭയെ പോലെ ശാസ്ത്രത്തെ സാധാരണ ജനങ്ങള്‍ക്കു പ്രാപ്യമാക്കുക എന്ന ലക്ഷ്യവുമായാണ് സാരാഭായിയും നീങ്ങിയത്.

ബഹിരാകാശ ഗവേഷണം, കാലാവസ്ഥ, വാര്‍ത്താവിനിമയം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അനന്ത സാധ്യത തുറക്കുന്നതായി സാരാഭായി മനസിലാക്കിയിരുന്നു. ഒരു ഇന്ത്യന്‍ ഉപഗ്രഹം ബഹിരാകാശത്തെത്തിക്കുക എന്ന നേട്ടത്തിനായി സാരാഭായി മനസര്‍പ്പിച്ചു. 1975- ആര്യഭട്ട-1 ഭ്രമണപഥത്തിലെത്തുമ്പോള്‍ അതു കാണാന്‍ സാരാഭായി ഉണ്ടായിരുന്നില്ല.

പ്രശ്സത നര്‍ത്തികിയും മലയാളിയുമായ മൃണാളിനി സാരഭായിയായിരുന്നു ഭാര്യ. മകള്‍ മല്ലിക സാരഭായിയും അറിയപ്പെടുന്ന നര്‍ത്തകിയാണ്.

ഭട്നാഗര്‍ മെഡല്‍(1962), പത്മഭൂഷണ്‍(1966) പുരസ്കാരങ്ങള്‍ നേടിയ സാരാഭായി നിരവധി അന്താരാഷ്ട്ര പദവികളും വഹിച്ചിട്ടുണ്ട്. ഇന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണം മുന്നോട്ടുനീങ്ങുന്നത് സാരാഭായി തെളിച്ചിട്ട വഴിയിലൂടെയാണ്.

ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ന് രാജ്യം സ്വയം പര്യാപ്തമായിരിക്കുന്നു. വിക്രം സാരാഭായി സ്പേസ് റിസേര്‍ച്ച് സെന്‍റര്‍ അന്താരാഷ്ട്ര കീര്‍ത്തി സ്വന്തമാക്കി മുന്നേറുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :