പാട്ടിന്‍റെ മാമ്പഴം

എഫ് എം പാട്ടിന്‍റെ ലഹരിയില്‍ കേരളം

Radio Mango 150
WDWD
മാമ്പഴമാം മാമ്പഴം മല്‍ഗോവാ മാമ്പഴം സേലത്തു മാമ്പഴം നീതാനെടീ...... അതെ, കേരളം ഇന്ന് മാമ്പഴ ലഹരിയിലാണ്. അത് കിളിച്ചുണ്ടന്‍ മാമ്പഴമാണോ മല്‍ഗോവയാണോ എന്നൊന്നും പറയാറായിട്ടില്ല. പക്ഷെ, ഈ മാമ്പഴത്തിനൊരു സവിശേഷതയുണ്ട്., ഇത് ഒരു മനോരമ മാമ്പഴമാണ്. പാട്ടിന്‍റെ മാമ്പഴമാണ്.

ലോകത്തിലെ മലയാളികളെ പാട്ടു കേള്‍പ്പിക്കാന്‍ റേഡിയോ മാങ്കോ നവംബര്‍ 29 മുതല്‍ തയ്യാറായിക്കഴിഞ്ഞു. നമ്മുടെ റേഡിയോ മാങ്കോയെ ഹിന്ദിക്കാര്‍ക്ക് വേണമെങ്കില്‍ റേഡിയോ മാം‌ഗോ (ചോദിക്കൂ, ആവശ്യപ്പെടൂ) എന്ന അര്‍ത്ഥത്തിലും വിചാരിക്കാവുന്നതാണ്.

അവരുടെ എരിവുള്ള റേഡിയോ മിര്‍ച്ചിക്ക് പകരം മലയാളിയുടെ മധുരമുള്ള റേഡിയോ മാങ്കോ 91.9, മലയാളത്തിലെ ആദ്യത്തെ സ്വതന്ത്ര സ്വകാര്യ എഫ്.എം റേഡിയോയാണ് റേഡിയോ മാങ്കോ 91.9.

ഫ്രീക്വന്‍സി മോഡുലേഷന്‍ (എഫ്.എം) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് 40 മുതല്‍ 100 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രക്ഷേപണം നടത്താന്‍ ഈ റേഡിയോയ്ക്ക് സാധിക്കും. വ്യക്തത ആണ് ഈ പ്രക്ഷേപണ വിദ്യയുടെ പ്രധാന ആകര്‍ഷണം.

ഇതില്‍ ശബ്ദതരംഗങ്ങളുടെ നീളം കുറവായതുകൊണ്ട് അന്തരീക്ഷത്തിലെ തടസ്സങ്ങള്‍ ശബ്ദത്തെ വികലമാക്കില്ല. വിവിധ ചാനലുകള്‍ ഉള്ള സ്റ്റീരിയോ ശബ്ദം അതേ പടി പ്രക്ഷേപണം ചെയ്യാന്‍ സാധിക്കും എന്ന് റേഡിയോ മാങ്കോ അവകാശപ്പെടുന്നുണ്ട്.

ശബ്ദ വിന്യാസത്തിന്‍റെ പുതിയ സാങ്കേതികവിദ്യ റേഡിയോ മാങ്കോ സ്റ്റേഷനുകളില്‍ ഉപയോഗിക്കുന്നുണ്ട്. ഒരേ സമയം പത്ത് ശ്രോതാക്കള്‍ക്ക് അവതാരകരുമായി ഫോണ്‍ വഴി സംസാരിക്കാന്‍ ഓരോ സ്റ്റുഡിയോയീലും സംവിധാനം ഒരുക്കിയിട്ടുണ്ട്.

റേഡിയോ മാങ്കോയില്‍ പാട്ട് മാത്രമല്ല നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങളും വിവിധ വിഷയങ്ങളെ കുറിച്ച് പൊതുജനത്തിനുള്ള പ്രതികരണവും എല്ലാം അപ്പപ്പോള്‍ ശ്രോതാക്കളില്‍ എത്തിക്കാനും അതിനു കഴിയും.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :