പാക്കമെന്ന ഗ്രാമവും സായിപ്പന്‍‌മാരും

ലളിതകുമാരി

Children
PRO
PRO
‘താന്‍ എങ്ങിനെയാണോ അങ്ങിനെ തന്നെ ആയിരിക്കാനു’ള്ള സ്വാതന്ത്ര്യം ഇന്ത്യയില്‍ ഉണ്ടെന്നും ഇന്ത്യയുടെ ഊര്‍ജ്ജം (ഫിസിക്കല്‍ എനര്‍ജി) വളരെ ആകര്‍ഷിച്ചിട്ടുണ്ടെന്നും ബോബ് പറഞ്ഞു. മിക്ക അമേരിക്കക്കാരും ഇന്ത്യന്‍ മിഥോളജിയെ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് ബോബ് സൂചിപ്പിച്ചപ്പോള്‍ അടുത്ത ചോദ്യം ‘എന്നിട്ടും എന്തേ ഹോളിവുഡില്‍ ഇന്ത്യന്‍ മിഥോളജിയെ പ്രമേയമാക്കി ഒരു സിനിമ പോലും ഉണ്ടാവാതിരുന്നത്’ എന്നായി. ഗ്രീക്ക് സംസ്കാരവും ബൈബിള്‍ പശ്ചാത്തലവും അമേരിക്കയുടെ അല്ലെങ്കില്‍ ഇംഗ്ലീഷിന്റെ ഹൃദയത്തില്‍ തന്നെ ഉള്ളതുകൊണ്ടാണ് അത്തരം പ്രമേയങ്ങളില്‍ സിനിമകള്‍ വരുന്നത് എന്നായി ബോബ്. പിന്നെ, ഹോളിവുഡ് സിനിമ ഒരു ബിസിനസ് ആണെന്ന് മനസിലാക്കണമെന്നും പോപ്പുലര്‍ തീമുകളെ പ്രമേയമാക്കിയാലേ സിനിമയോടൂ എന്നും ബോബ് വിശദീകരിച്ചു.

മീരാ നയ്യാരുടെ ‘മണ്‍സൂണ്‍ വെഡ്ഡിംഗ്’ അമേരിക്കയില്‍ കൊയ്ത്ത് നടത്തിയ കാര്യവും ഇംഗ്ലീഷ് സംസ്കാരത്തിന്റെ തിരുശേഷിപ്പുകളെ സിനിമയാക്കാന്‍ നടക്കുന്ന ശേഖര്‍ കപൂര്‍ (എലിസബെത്ത് ഓര്‍മിക്കുക) എന്ത് കൊണ്ട് ഇന്ത്യന്‍ മിഥോളജിയെ പ്രമേയമാക്കുന്നില്ല എന്ന ചോദ്യവും എണ്ണം പറഞ്ഞ തിരക്കഥാകൃത്തും സംവിധായകനുമായ മനോജ് നൈറ്റ് ശ്യാമളന്‍ എന്തേ ലഭിച്ച പ്രശസ്തിയും അവസരവും ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല എന്ന സന്ദേഹവും ബോബ് ഉയര്‍ത്തി. ചര്‍ച്ചയില്‍ ഇടപെട്ട്, ‘വിഷയം വഴിമാറുന്നു’ എന്ന് മായ് ലീ ഓര്‍മിപ്പിച്ചപ്പോള്‍ ഞങ്ങള്‍ വീണ്ടും ‘ആര്‍ട്ട് ക്യാമ്പി’ലെത്തി.

എന്‍‌ജി‌ഓകളുമായി ബന്ധപ്പെട്ട് ഏറെ ധനാപഹരണ ആരോപണങ്ങള്‍ കത്തിനില്‍‌ക്കുന്ന കാലമാണെന്ന് കരുതിയാകണം, കൂട്ടുകാരിലൊരാളുടെ ചോദ്യം ‘ചില്‍‌ഡ്രന്‍‌സ് ആര്‍ട്ട്‌സ് വില്ലേജി’ന്റെ ധനസമാഹരണ രീതികളെ പറ്റിയായിരുന്നു. ആര്‍ട്ട് വില്ലേജില്‍ ആകെയുള്ളത് ഒന്‍‌പത് അംഗങ്ങളാണെന്നും ഇവരെല്ലാം ജോലി ചെയ്യുന്നവരാണെന്നും അവരുടെ ശമ്പളത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് ക്യാമ്പ് നടത്തിപ്പിനായി നടത്തുന്നതെന്നും മായ് ലീ പറഞ്ഞു. സേവാലയയില്‍ ഇപ്പോള്‍ നടന്ന ക്യാമ്പിനായി ആര്‍ട്ട് വില്ലേജിലെ ഒന്‍‌പത് അംഗങ്ങളും നാലായിരം ഡോളര്‍ വച്ച് എടുത്തിട്ടുണ്ടെന്നും മായ് ലീ വിശദീകരിച്ചു.

കഴിഞ്ഞ വര്‍ഷം ആഫ്രിക്കയിലെ ഘാനയിലായിരുന്നു ആര്‍ട്ട് ക്യാമ്പ്. ആര്‍ട്ട് വില്ലേജ് അംഗങ്ങള്‍ക്കൊപ്പം മറ്റ് വളണ്ടിയര്‍മാരും ഈ ക്യാമ്പില്‍ സംബന്ധിച്ചു. ഒരു ക്യാമ്പ് നടത്തിക്കഴിഞ്ഞാല്‍ ആ സ്ഥാപനം ഉപേക്ഷിച്ച് മറ്റൊരു സ്ഥാപനത്തെ സഹായിക്കുന്ന രീതിയില്ല ആര്‍ട്ട് വില്ലേജിന്റേത്. തുടങ്ങിവച്ച ഉദ്യമങ്ങള്‍ക്ക് പിന്തുടര്‍ച്ച (ഫോളോ‌അപ്പ്) ഉണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ സേവാലയയില്‍ ഒരു ടീച്ചറെ നിയമിക്കാനുള്ള ധനസഹായം നല്‍‌കിക്കൊണ്ടാണ് ആര്‍ട്ട് വില്ലേജ് പ്രവര്‍ത്തകര്‍ പാക്കം ഗ്രാമം വിടുക.

WEBDUNIA|
പ്രത്യേകമായ സാംസ്കാരിക അന്തരീക്ഷത്തില്‍ വളര്‍ന്നത് കൊണ്ടായിരിക്കണം സേവാലയിലെ കുട്ടികള്‍ ആദ്യമൊക്കെ പരിചയപ്പെടാന്‍ മടി കാണിച്ചുവെന്ന് ആര്‍ട്ട് വില്ലേജ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഘാനയില്‍ അതായിരുന്നില്ല അനുഭവം. ആഫ്രിക്കന്‍ കുട്ടികള്‍ ഇന്ത്യന്‍ കുട്ടികളേക്കാള്‍ ഊര്‍ജസ്വലരാണ്. അടുത്തതായി ആര്‍ട്ട് വില്ലേജ് പ്രവര്‍ത്തകര്‍ പോകുന്നത് ബൊളീവിയയിലേക്കാണ് - തടവില്‍ കഴിയുന്ന അമ്മമാരുടെ കുട്ടികളെ വളര്‍ത്തുന്ന ഓര്‍ഫനേജിലേക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :