‘നിലപാട് ഉചിതമായ വേദിയിൽ അറിയിക്കും’; ശ്രീശാന്തിന് അനുകൂലമായ വിധി നിയമവിദഗ്ധർ പരിശോധിക്കുമെന്ന് ബിസിസിഐ

‘നിലപാട് ഉചിതമായ വേദിയിൽ അറിയിക്കും’; ശ്രീശാന്തിന് അനുകൂലമായ വിധി നിയമവിദഗ്ധർ പരിശോധിക്കുമെന്ന് ബിസിസിഐ

  sreesanth , BCCI , Supremcourt , cricket , എസ് ശ്രീശാന്ത് , ബിസിസിഐ , ജിജു ജനാര്‍ദ്ദനന്‍ , ഒത്തുകളി , ഹൈക്കോടതി
മുംബൈ/കൊച്ചി| jibin| Last Modified തിങ്കള്‍, 7 ഓഗസ്റ്റ് 2017 (19:42 IST)
മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് പിൻവലിച്ച ഹൈക്കോടതി വിധിയില്‍ പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ബിസിസിഐ. ഹൈക്കോടതി വിധി ബിസിസിഐയുടെ നിയമകാര്യ വിഭാഗം പരിശോധിക്കും. ശേഷം നിലപാട് ഉചിതമായ വേദിയിൽ അറിയിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.

ഒത്തുകളി കേസിൽ കോടതി വെറുതെ വിട്ട ശ്രീശാന്തിനെ ക്രിക്കറ്റിൽനിന്നു മാറ്റി നിർത്തിയത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബിസിസിഐയുടെ നടപടി ഹൈക്കോടതി റദ്ദു ചെയ്തത്. ജിജു ജനാര്‍ദ്ദനന്റെ കുറ്റസമ്മതമൊഴി വിശ്വാസയോഗ്യമല്ലെന്നും ഫോണ്‍ സംഭാഷണം വിശ്വാസത്തിലെടുക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബിസിസിഐയുടെ വിലക്ക് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങൾ ശരിയല്ലെന്നും ബിസിസിഐ സുതാര്യമായി പ്രവർത്തിക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് 2013 മേയിലാണു ഡൽഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റു ചെയ്തതും തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തുന്നതും. പിന്നീട് പട്യാല സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :