കാല്‍ അനങ്ങിയാല്‍ ഔട്ട്; ധോണി കൂടുതല്‍ അപകടകാരിയാകുന്നു - പരിശീലനം കണ്ട ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഞെട്ടലില്‍

കാല്‍ അനങ്ങിയാല്‍ ഔട്ട്; ധോണി കൂടുതല്‍ അപകടകാരിയാകുന്നു - പരിശീലനം കണ്ട ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഞെട്ടലില്‍

 MS Dhoni , stumping practice , Dhoni stumping practice , dhoni , team india , cricket , India south africa odi , ദക്ഷിണാഫ്രിക്ക , കുല്‍ദീപ് യാദവ് , കോഹ്‌ലി , വിരാട് കോഹ്‌ലി , സ്‌റ്റംപിംഗ് പരിശീലനം
കോപ് ടൌണ്‍| jibin| Last Modified ബുധന്‍, 7 ഫെബ്രുവരി 2018 (14:15 IST)
ലോകക്രിക്കറ്റിലെ ഏറ്റവും ഭയപ്പെടേണ്ട വിക്കറ്റ് കീപ്പര്‍ ആരാണെന്ന ചോദ്യത്തിന് മഹേന്ദ്ര സിംഗ് ധോണിയെന്ന ഒരു ഉത്തരം മാത്രമാണുള്ളത്. അതിവേഗം സ്റ്റംപിംഗ് നടത്താനും ബോളര്‍മാര്‍ക്ക് പിച്ചിന്റെ സ്വഭാവം പറഞ്ഞു നല്‍കാനും അദ്ദേഹത്തെ പോലെ മിടുക്കുള്ള ആരും ഇപ്പോഴില്ല.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ സ്‌പിന്നര്‍മാരായ കുല്‍ദീപ് യാദവിനും യുസ്‌വേന്ദ്ര ചാഹലിനും എങ്ങനെ ബോള്‍ ചെയ്യണമെന്ന് ധോണി നിര്‍ദേശം നല്‍കുന്നത് സ്‌റ്റംപിലെ മൈക്ക് പിടിച്ചെടുത്തിരുന്നു. ബോളര്‍മാരെ നിയന്ത്രിക്കുന്നതിനൊപ്പം ഫീല്‍‌ഡില്‍ മാറ്റങ്ങള്‍ വരുത്താനും മഹിക്ക് സ്വാതന്ത്രമുണ്ട്. ഇക്കാര്യങ്ങളില്‍ ടീം നായകന്‍ വിരാട് കോഹ്‌ലി ഇടപെടാറില്ല.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മുന്നാം ഏകദിനം ആരംഭിക്കാനിരിക്കെ ധോണി നെറ്റ്‌സില്‍ നടത്തിയ സ്റ്റംപിംഗ് പരിശീലനമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. വളരെക്കുറച്ച് സമയം മാത്രമാണ് അദ്ദേഹം സ്റ്റംപിംഗ് പരിശീലനം നടത്താറുള്ളത്. എന്നാല്‍, പതിവിന് വിപരീതമായി സ്പിന്‍ ബോളര്‍മാരെ കൊണ്ട് ലെഗ് സൈഡിലേക്ക് പന്ത് എറിയിച്ച ശേഷം അതിവേഗം പിടിച്ച് സ്റ്റംപിംഗ് നടത്തുന്ന പരിശീലനത്തില്‍ മഹി സമയം ചെലവഴിച്ചത് എല്ലാവരിലും അത്ഭുതമുളവാക്കി.

ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ കുത്തി തിരിയുന്ന പന്തുകള്‍ ബാറ്റ്‌സ്‌മാന്മാരെ കുഴയ്‌ക്കുമെന്ന് തിരിച്ചറിഞ്ഞതാണ് ധോണിയെ ഈ പരിശീലന മുറയിലേക്ക് നീങ്ങാന്‍ കാരണം. ധോണിയുടെ സ്‌റ്റംപിംഗ് പരിശീലനം കണ്ട ദക്ഷിണാഫ്രിക്കന്‍ താരങ്ങളും സമ്മര്‍ദ്ദത്തിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :