നാണക്കേടിന്‍റെ 'ശ്രീ"

ആര്‍. രാജേഷ്

sreesanth
FILEFILE


WEBDUNIA|
നാട്ടുകാരുടെ മുന്നിലെ 'പ്രകടനം"

ബാംഗ്ളൂര്‍ ഏകദിനം മഴയില്‍ കുതിര്‍ന്നു. കൊച്ചിയില്‍ കളിയുടെ തലേന്ന് ശ്രീശാന്ത് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. കളിയൊന്ന് നടന്നു കിട്ടിയാല്‍ മതി...അവരെയൊന്ന് തോല്‍പിക്കണം. സ്കൂള്‍ കുട്ടികള്‍ പോലും ഇങ്ങനെയൊക്കെ പറയുമോ?

കൊച്ചിയില്‍ കണക്കിന് തല്ലുവാങ്ങി മാന്യമായി റണ്‍സ് വഴങ്ങിയ ശ്രീശാന്ത് എല്ലാമാന്യതയും മറക്കുന്നത് ലജ്ജയോടെ മലയാളികള്‍ നോക്കിക്കണ്ടു. സൈമണ്ട്‌സിന്‍റെ വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്ത് കാടിക്കൂട്ടിയ പരാക്രമങ്ങളെ പോരാട്ടവീര്യമെന്നു വിളിക്കമോ? എന്തായാലും ഭാവാഭിനയം മഹാബോറായി.

ടീമിനെ ശക്തമായ നിലയിലെത്തിച്ച ശേഷമാണ് സൈമണ്ട്‌സ് പുറത്തായത്. സ്ളോഗ് ഓവറില്‍ അടിച്ചു തകര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് വിക്കറ്റ് വീണത്. അതിനും മുമ്പ് സൈമണ്ട്സിനെ റണ്ണൗട്ടാക്കാന്‍ നടത്തിയ നീക്കവും പരിഹാസ്യമായി. അമ്പയറുടെ മുന്നില്‍ ആകോശിച്ചു നിന്ന ശ്രീശാന്തിനെ 'തണുപ്പിക്കാന്‍" ദ്രാവിഡും ധോണിയും ഓടിയെത്തുന്നതും കണ്ടു.
വര്‍ഷങ്ങള്‍ക്കു മുമ്പ്, ബൗള്‍ ചെയ്യുന്നതിനു മുമ്പ് പോപ്പിംഗ് ക്രീസ് വിട്ടിറങ്ങിയ പാകിസ്ഥാന്‍റെ അവസാന ബാറ്റ്സ്‌മാനെ പുറത്താക്കാതെ കൈകെട്ടിനിന്ന കോട്നി വാല്‍ഷിനെ ക്രിക്കറ്റ് പ്രേമികള്‍ മറന്നിട്ടുണ്ടാവില്ല. അവസാന പന്തില്‍ സിക്സര്‍ തൂക്കി അബ്ദുല്‍ ഖാദര്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തുകയും ചെയ്തു. കലാശക്കളിയില്‍ ജയിച്ചത് പാക് ടീമാണെങ്കിലും വാല്‍ഷിന്‍റെ മാന്യത ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :