നാണക്കേടിന്‍റെ 'ശ്രീ"

ആര്‍. രാജേഷ്

sreesanth
FILEFILE


പ്രാദേശിക മത്സരത്തിനിടെ എതിര്‍ ടീമംഗമായ സച്ചിനോട് കൊമ്പുകോര്‍ക്കാന്‍ ശ്രീശാന്തിനെ പ്രേരിപ്പിച്ചതും ഇതേ അഗ്രസീവ് മനോഭാവമായിരിക്കും. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ 'ജാഡ"യെന്ന് കൂട്ടുകാര്‍ വിളിക്കുമായിരുന്നെന്ന് ശ്രീശാന്ത് അഭിമാനത്തോടെ ഓര്‍ക്കുന്നു. ഇടയ്ക്ക്, പേര് ശ്രീസന്ത് എന്നു പരിഷ്കരിക്കുന്നതിനെ കുറിച്ചും ശ്രീശാന്ത് ചിന്തിച്ചു.

ടീമില്‍ നിന്നു പുറത്തായപ്പോള്‍ ശ്രീശാന്തിന്‍റെ അമ്മ പറഞ്ഞത് ശ്രദ്ധിക്കുക: വല്ലാത്ത മാനസിക അവസ്ഥയിലായിരുന്നു ശ്രീ. രാത്രി അവന്‍ ക്ഷേത്രത്തില്‍ പോയി കരഞ്ഞു പ്രാര്‍ത്ഥിച്ചു. അവന്‍റെ മനസില്‍ എന്തെങ്കിലും അഹന്ത ഉണ്ടായിരുന്നെങ്കില്‍ അതും ഇല്ലാതായി.

ശ്രീശാന്തിന്‍റെ അഹന്തയെക്കുറിച്ച് അമ്മയ്ക്കും അഭിപ്രായവ്യത്യാസമൊന്നുമില്ല. എന്തായാലും അമ്മ നല്‍കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വ്യാജമായിരുന്നെന്ന് ശ്രീശാന്ത് കൊച്ചിയില്‍ തെളിയിച്ചു.

WEBDUNIA|
ശ്രീശാന്ത് വളരുന്നു; പെരുമാറ്റ വൈകല്യവും

കേരള ടീമില്‍ നിന്നും ദേശീയ ടീമിലെത്താന്‍ ശ്രീശാന്തിന് ഏറെകാലമൊന്നും കാത്തിരിക്കേണ്ടി വന്നില്ല. പ്രാദേശികവാദവും പങ്കു വയ്ക്കലുമൊക്കെ ഇന്‍ഡ്യന്‍ ക്രിക്കറ്റില്‍ പതിവാണ്. തങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ ടീമില്‍ തിരുകി കയറ്റാനും നിലനിര്‍ത്താനും ഈ പ്രാദേശിക ക്രിക്കറ്റ് മേധാവികള്‍ എന്തു നാണക്കേടും സഹിക്കും. എന്തായാലും ശ്രീശാന്തിനും ടീമില്‍ ഇടം കിട്ടി. തന്നെ കൈപിടിച്ചുയര്‍ത്തിയവരുടെ നെറുകയില്‍ ചവിട്ടാന്‍ പക്ഷെ, ശ്രീശാന്ത് മറന്നില്ല.

നന്നേ ചെറുപ്പത്തിലേ തന്നെ സ്വന്തം ജീവചരിത്രം പ്രകാശനം ചെയ്യാനുള്ള ഭാഗ്യം ശ്രീശാന്തിനുണ്ടായി. ലോകോത്തര താരങ്ങളായ സച്ചിനോ ഗാംഗുലിക്കോ ദ്രാവിഡിനോ പോലും ഈ ഭാഗ്യമുണ്ടായില്ലെന്നോര്‍ക്കണം. വിദേശ പര്യടനം കഴിഞ്ഞ് കൊച്ചിയില്‍ തിരികെയെത്തിയപ്പോള്‍ സുരക്ഷാക്രമീകരണങ്ങള്‍ പോരായെന്നു പറഞ്ഞതും ഇതേ ശ്രീശാന്താണ്.
പേസ് ബൗളര്‍ സിംഗിന് പരിക്കേറ്റപ്പോള്‍ ശ്രീശാന്തിന് വിദേശപര്യടനത്തിന് അവസരം ലഭിച്ചു. തന്‍റെ പ്രാര്‍ത്ഥനയുടെ ഫലമാണെന്ന് ശ്രീശാന്ത് പറഞ്ഞു കളഞ്ഞു. ടീമിലിടം കിട്ടാനാണോ ടീമിലെ പേസ് ബൗളര്‍മാര്‍ ആര്‍ക്കെങ്കിലും പരുക്ക് പറ്റാനാണോ പ്രാര്‍ത്ഥിച്ചതെന്ന ചോദ്യം ബാക്കി നില്‍ക്കട്ടെ. മലയാള മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുമ്പോള്‍ പോലും മലയാളം സംസാരിക്കാതിരിക്കാന്‍ ശ്രീശാന്ത് ശ്രദ്ധിക്കാറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :