കണ്ണടച്ചാല്‍ ഇവരെത്തും രാത്രിയെ ഭീതിയിലാഴ്ത്താന്‍

PRO


ഗ്രീക്ക് ഇതിഹാസകഥകളില്‍ പരാമര്‍ശിച്ചിട്ടുള്ള ഭീകരസത്വമാണ് മിനോട്ടോര്‍. പകുതി മനുഷ്യന്റെയും, പകുതി കാളയുടെയും രൂപം ഉണ്ടായിരുന്ന ഭീകരജീവിയായിരുന്നു മിനോട്ടോര്‍. പലകഥകളാണ് മിനോട്ടോറിന്റെ ജനനത്തിനു പിന്നിലുള്ളത് മൃഗസംഭോംഗ തൃഷ്ണയെയും രാജകൊട്ടാരത്തിലെ ലൈംഗിക അരാജക്ത്വങ്ങളെയും ഈ ഐതിഹ്യകഥയില്‍ അമാനുഷികതയെന്ന നിഴല്‍ക്കണ്ണാടിയാല്‍ മറച്ചിരിക്കുന്നു.

അകത്തുകടന്നാല്‍ പുറത്തേക്കുള്ള വഴി കണ്ടെത്താന്‍ ബുദ്ധിമുട്ടുളവാക്കുന്ന രീതിയില്‍ വളഞ്ഞും തിരിഞ്ഞുമുള്ള ഇടനാഴികളോടുകൂടി നിര്‍മ്മിക്കപ്പെട്ട ഇരുട്ടറയിലാണ് മിനോട്ടോര്‍ താമസിച്ചിരുന്നത്. വീരന്മാരായ പല പോരാളികളും ഈ അറയില്‍ അകപ്പെട്ട് മിനോട്ടോറാല്‍ മൃഗീയമായി കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കഥ. പലപ്പോഴും രാജാവ് ശത്രുക്കളെയും, പലതരത്തിലുള്ള തെറ്റായ പ്രവര്‍ത്തികള്‍ക്കായി ശിക്ഷിക്കപ്പെടുന്ന പൗരന്മാരെയും മിനോട്ടോറിന്റെ ഭക്ഷണമാക്കാറുണ്ടെന്നും കഥയുണ്ട്.

കൈവശം ഒരു നൂലുണ്ടയുമായി കടന്ന് പ്രവേശനവാതില്‍ മുതല്‍ ഓരോ ഇടനാഴിയിലൂടെയും കടക്കുമ്പോഴും തന്റെ കൈയിലുള്ള നൂല്‍ വിടര്‍ത്തിയിട്ടിട്ട് പോകുകയും ചെയ്ത് .ഉഗ്രരാക്ഷസരൂപമായ മിനോട്ടോറിനെ അതിസാഹസികമായി കൊന്നശേഷം നൂലടയാളം നോക്കി പുറത്തേക്കെത്തിയ പോരാളിയുടെയും കഥ ഒരു പാട് സിനിമകള്‍ക്കും ഇതര നോവലുകള്‍ക്കും കരുത്തുപകര്‍ന്നിട്ടുണ്ട്.

ചെന്നൈ| WEBDUNIA|
മിനോട്ടോര്‍ എന്ന കാളയും മനുഷ്യനും ചേര്‍ന്ന ഭീകരസത്വം
പേടിപ്പിക്കുന്ന ഒരു കോമാളി- അടുത്ത പേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :