കണ്ണടച്ചാല്‍ ഇവരെത്തും രാത്രിയെ ഭീതിയിലാഴ്ത്താന്‍

PRO


ബഹിരാകാശയാത്രകളും മുങ്ങിക്കപ്പലുകളും മറ്റും കണ്ടെത്തുന്നതിനു വളരെ മുമ്പുതന്നെ അത്തരം യാത്രകളെക്കുറിച്ചും അവയിലെ ഭാവനാസമ്പന്നമായ വിചിത്രാനുഭവങ്ങളെക്കുറിച്ചും എഴുതിയ ശാസ്ത്രകഥാകാരനാണ് ജൂള്‍സ് വേണ്‍. നോട്ടിലസ് എന്ന ഭീമാകാരന്‍ മുങ്ങിക്കപ്പലിനെപ്പറ്റി വിവരിക്കുന്ന ട്വന്റി തൌസന്റ് ലീഗ്സ് അണ്ടര്‍ ദ സീ എന്ന നോവലിലാണ് ആയിരക്കണക്കിന് ചലിക്കുന്ന വഴുവഴുപ്പുള്ള കൈകളുള്ള ഭീകരന്‍ ‘ഭീമന്‍ കൂന്തള്‍‘ എത്തുന്നത്.

ഈ ജീവിയെപ്പറ്റി വേണ്‍ വിവരിക്കുന്നത് : ആറടി മാത്രമാണ് ഈ ജീവിയുടെ ശരീരത്തിന് വലിപ്പമുള്ളത്. എന്നാല്‍ അവയുടെ കൈകള്‍ക്ക് 27 അടിയോളം നീളമുണ്ട്. ഈ കൈകളാല്‍ ഇവ ഭീകരമായ നാശം വിതയ്ക്കും. വേണിന്റെ ഭാവനിയിലെപ്പോലെ തന്നെ നട്ടെല്ലില്ലാത്ത ജീവികളില്‍ ഏറ്റവും വലുത് ഭീമന്‍ സ്ക്വിഡ്(കൂന്തള്‍) തന്നെയാണ്.

കടല്‍ ജീവിയാണ് കൂന്തള്‍ അഥവാ സ്ക്വിഡ്. നീരാളികളുടെ വര്‍ഗ്ഗത്തില്‍ പെട്ട ഇവ മനുഷ്യരുടെ ഇഷ്ടഭോജനം കൂടിയാണ്. ഇവയില്‍ തന്നെ വലിപ്പം കൊണ്ട് അപകടകാരികളായും ഉണ്ട്. എട്ടു കൈകളും രണ്ടു ടെന്റിക്കിളുകളും ഇവയ്ക്കുണ്ട്. തലയുടെ വശങ്ങളിലാണിവയുടെ കണ്ണുകള്‍. സെന്റിമീറ്ററുകള്‍ മുതല്‍ 20 മീറ്റര്‍ വരെ നീളമുള്ള സ്ക്വിഡുകള്‍ കടലില്‍ ക്ണ്ടുവരുന്നു. 1828ല്‍ ഫ്രാന്‍സിലാണ്‌ ജൂള്‍സ് വേണ്‍ ജനിച്ചത്‌. വിചിത്രായ ഒരു ആശയം ഉണ്ടാക്കി അതില്‍ ശാസ്‌ത്ര വസ്‌തുതകള്‍ ചേര്‍ത്ത്‌ വിശ്വസനീയമായ ഒരു സാഹിത്യ സൃഷ്‌ടി നടത്തുകയെന്നതായിരുന്നു ഇദ്ദേഹത്തിന്റെ രചനാരീതി.

മിനോട്ടോര്‍ എന്ന കാളയും മനുഷ്യനും ചേര്‍ന്ന ഭീകരസത്വം- അടുത്ത പേജ്
ചെന്നൈ| WEBDUNIA|
പൈശാചികമായ രൂപങ്ങളും കൂരിരുട്ടില്‍ മുഴങ്ങുന്ന ഭീദിദമായ നിലവിളികളും അസാധാരണ നിശ്വാസങ്ങളും നിറഞ്ഞ രക്തമുറയുന്ന ഭീകരകഥകള്‍ കുട്ടികളെയും ഒപ്പം മുതിര്‍ന്നവരെയും ഭീതിയുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയിട്ടുണ്ട്. ഭയമെന്ന അവസ്ഥയെ വിഭ്രമാത്മകമാക്കി മാറ്റാന്‍ കഴിഞ്ഞ ഒരുകൂട്ടം കഥാപാത്രങ്ങള്‍ വിശ്വസാഹിത്യങ്ങളില്‍ ഉണ്ട്. അവയില്‍ ചിലതിനെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

വരിഞ്ഞുമുറുക്കി കൊല്ലുന്ന കടല്‍ഭീകരന്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :