കിഷോര്‍ കുമാര്‍ എന്ന ജീനിയസ്

റ്റി ശശിമോഹന്‍

T SASI MOHAN|
നടന്‍ ദേവാനന്ദിന്‍റെ പാട്ടുകള്‍ കിഷോര്‍ കുമാറിനെ കൊണ്ട് പാടിച്ച് എസ്.ഡി.ബര്‍മ്മന്‍ അദ്ദേഹത്തെ ലപ്രതിഷിതനാക്കി. ഉദാഹരണം : ടക്സി ഡ്രൈവര്‍, പേയിം ഗസ്റ്റ്.

മജ് രൂഹ് സുല്‍ത്താന്‍പുരിയും ശൈലേന്ദയുമായിരുന്നു കിഷോര്‍ കുമാറിന്‍റെ ഇഷ്ടപ്പെട്ട ഗാനരചയിതാക്കള്‍. സ്വന്തം സിനിമകള്‍ക്ക് വേണ്ടി കിഷോര്‍ അവരെക്കൊണ്ടാണ് പാട്ടെഴുതിച്ചിരുന്നത്.

സംഗീതം സംവിധാനം ചെയ്യുന്നതിലും കിഷോര്‍ തത്പരനായിരുന്നു. കല്യാണ്‍ ജി ആനന്ദ് ജിയിലെ കല്യാണ്‍ ജി ഷായുമയിചേര്‍ന്ന് ബോളിവുഡില്‍ ആദ്യമായി അദ്ദേഹം ഇലക്ട്രോണിക് സംഗീതം അവതരിപ്പിച്ചു.

അറുപതുകളുടെ തുടക്കം കിഷോര്‍ കുമാറിന് അത്ര നന്നായിരുന്നില്ല. അദ്ദേഹം അഭിനയിച്ച പല സിനിമകളും പൊളിഞ്ഞു. ഇതിനിടെ 1962 ല്‍ ഹാഫ് ടിക്കറ്റ് എന്ന ചിത്രത്തില്‍ ആഖേ സീധീ ലഗീ എന്ന പാട്ട് സ്ത്രീ ശബ്ദത്തില്‍ പാടി കിഷോര്‍ ശ്ര്ദ്ധ നേടി. ശൈലേന്ദ്രയുടെ വരികള്‍ക്ക് സലില്‍ ചൗധുരിയായിരുന്നു സംഗീതം നല്‍കിയിരുന്നത്.

അക്കാലത്ത് മുഹമ്മദ് റാഫിയും മുകേഷുമായിരുന്നു ബോളിവുഡിലെ പ്രധാന പാട്ടുകാര്‍. ഇതിനിടെ 1965 ല്‍ ഗൈഡിന് വേണ്ടി ലതയോടൊപ്പം പാടിയ ഗാതാ രഹേ മേരാ ദില്‍ ...., 1967 ല്‍ ജുവല്‍ തീഫിന് വേണ്ടി പാടിയ യേ ദില്‍ ന ഹോതാ ബേചാരാ.. എന്നിവ പാട്ടുകാരനെന്ന നിലയില്‍ കിഷോറിനെ പിടിച്ചുനിര്‍ത്തി.

1966 ല്‍ എസ്.ഡി.ബര്‍മ്മന്‍റെ മകന്‍ ആര്‍.ഡി.ബര്‍മ്മന്‍ സംഗീത സംവിധായകനായി അടിച്ചുകയറിയപ്പോള്‍ ആദ്യം റാഫിക്ക് മാത്രമായിരുന്നു പാട്ടുകള്‍ നല്‍കിയിരുന്നത്.

പക്ഷെ, പിന്നീടദ്ദേഹം കിഷോര്‍ കുമാറിന്‍റെ ആരാധകനായി മാറി. പഡോസന്‍ എന്ന തമാശപടമാണ് ഇവരുടെ ആദ്യത്തെ സംരംഭം.

മേരെ സാം നേ വാലി ഖിഡിക്കീ മേം ഏക് ചാന്ദ് കാ തുക്ഡ രഹ്തീ ഹൈ തുടങ്ങിയ ഹിറ്റ് പാട്ടുകള്‍ പഡോസനിലേതാണ്. ഈ ചിത്രത്തിലെ സംഗീത യുദ്ധം ഏക് ചതുരനാര്‍ കര്‍ക്കേ ശിംഗാര്‍ എന്ന പാട്ട് അക്കാലത്ത് വളരെ പ്രസിദ്ധമായിരുന്നു.

ചിത്രത്തിലെ നായകനായ സുനില്‍ ദത്തിന്‍റെ സുഹൃ ത്തും ഗുരുവുമായ കിഷോര്‍ കുമാറും നയികയായ സൈരാ ബാനുവിന്‍റെ തമിഴന്‍ ഗുരുവായ മേഹമൂദും തമ്മിലുള്ള പാട്ടിലൂടെയുള്ള പയറ്റ് പാടിയത് കിഷോറും മന്നാഡേയുമായുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :