ഭരതന്‍റെ ഓര്‍മ്മയ്ക്കായി....

WEBDUNIA|

മലയാളി ഒരിക്കലും മറക്കാത്ത സംവിധായകനായിരുന്നു ഭരതന്‍. അകാലത്തില്‍ ആ പ്രതിഭ പൊലി ന്‍ജ്ഞു. ജൂല്ലയ് 30 അദ്ദേഹത്തിണ്ടെ ചരമ ദിനമാണ്.

കുഞ്ചന്‍ നമ്പ്യാര്‍ എന്ന ഇതിഹാസം എന്നും ഭരതന്‍ എന്ന ചലച്ചിത്രകാരനെ മോഹിപ്പിച്ചിരുന്നു. നമ്പ്യാരുടെ ജീവിതകഥ സിനിമയുടെ ക്യാന്‍വാസിലേക്ക് പകര്‍ത്തുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ ആ മോഹം ബാക്കിയാക്കി ഭരതന്‍ വിടപറഞ്ഞു.

അടിസ്ഥാനപരമായി ചിത്രകാരനായിരുന്നു വടക്കാഞ്ചേരി എങ്കക്കാട് പാലിയശ്ശേരില്‍ പരമേശ്വരന്‍ നായരുടെ മകന്‍ കെ.പി. ഭരതന്‍.

വരകളുടെയും വര്‍ണങ്ങളുടേയും ലോകമായിരുന്നു ഭരതന്‍റേത്. അതു തന്നെയാണ് മനുഷ്യബന്ധങ്ങളുടെ ചായക്കൂട്ടുകള്‍ കൊണ്ടു സെല്ലുലോയ്ഡിന്‍റെ ക്യാന്‍വാസില്‍ ജീവിതചിത്രങ്ങള്‍ വരയ്ക്കാന്‍ ഭരതനെ പ്രേരിപ്പിച്ചതും.

1946 നവംബര്‍ 14-നാണു ഭരതന്‍റെ ജനനം. സ്കുള്‍ വിദ്യാഭ്യാസം കഴിഞ്ഞ തൃശൂര്‍ കോളജ് ഓഫ് ആര്‍ട്സില്‍ നിന്നു ചിത്രം വരയില്‍ ഡിപ്ളോമ നേടി.

പിതൃസഹോദരന്മാരായ സംവിധായകന്‍ പി.എന്‍. മേനോന്‍റേയും കലാസംവിധയകന്‍ എസ്.കെ. പാലിശേരിയുടേയും സഹായത്തോടെ സിനിമയില്‍ കൂടിയപ്പോഴും ഭരതന്‍റെ താല്‍പര്യം കലാസംവിധാനത്തിലായിരുന്നു.

പി.എന്‍.മേനോന്‍റേയും എ. വിന്‍സന്‍റിനേയും ചിത്രങ്ങളിലടക്കം ഒട്ടേറെ മലയാള സിനികള്‍ക്ക് ഭരതന്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചു. വിന്‍സന്‍റിന്‍റെ ഗന്ധര്‍വ്വക്ഷേത്രം എന്ന ചിത്രമാണ് ഭരതന്‍റെ സ്വതന്ത്ര കലാസംവിധായകനാക്കിയത്.

ചിത്രം വരയും പോസ്റ്ററെഴുത്തുമായി കഴിയാനായിരുന്നു ഭരതനിഷ്ടം. നടന്‍ കുഞ്ചനും സുധീറുമൊത്തു ഹോട്ടല്‍ മുറി പങ്കിട്ടു താമസം. കുഞ്ചനും സുധീറുമൊക്കെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ അഷ്ടിക്കു ബുദ്ധിമുട്ടില്ലാതെയായി.

തന്‍റെ ചിത്രങ്ങള്‍ക്കും മറ്റു ചിത്രങ്ങള്‍ക്കും ഭരതന്‍ ചെയ്ത പോസ്റ്ററുകള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മലയാള സിനിമാപരസ്യരംഗത്തു മാറ്റങ്ങളുടെ കേളികൊട്ടായി.

വൈശാലി, താഴ്വാരം, ചുരം, ചാട്ട, വെങ്കലം, സന്ധ്യ മയങ്ങും നേരം, കാറ്റത്തെ കിളിക്കൂട്, കേളി തുടങ്ങിയവയുടെ ശീര്‍ഷകങ്ങള്‍ രൂപകല്‍പ്പനയില്‍ പുതിയ വികാരവും വിചാരവും വ്യക്തമാക്കുന്നവയായിരുന്നു.

ആയിടെ തിരുവനന്തപുരത്തു ബുദ്ധിജീവികളുടെ കേദാരമായിരുന്നു ടാഗൂര്‍ തീയറ്ററിനടുത്തുള്ള നികുഞ്ജം ഹോട്ടല്‍. അവിടുത്തെ സായാഹ്ന ചര്‍ച്ചകളില്‍,അതിനിടെ തലസ്ഥാത്തു തമ്പടിച്ച ഭരതനും പത്മരാജനും നെടുമുടിയും അരവിന്ദനുമൊക്കെ പങ്കെടുത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :