കാവ്യ കളമൊഴിയുമ്പോള്‍...

WEBDUNIA|
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലെ ഊമപ്പെണ്‍കുട്ടിയായും പെരുമഴക്കാലത്തിലെ വിധവയായും സദാനന്ദന്‍റെ സമയത്തിലെ അമ്മവേഷവുമെല്ലാം കയ്യടക്കത്തോടെ കാവ്യ അവതരിപ്പിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍റെ നാലു പെണ്ണുങ്ങളില്‍ ഒരു കഥാപാത്രമാകാനുള്ള ഭാഗ്യവും കാവ്യയ്ക്ക് ലഭിച്ചു.

ശീലാബതിയിലും അന്നൊരിക്കലിലും വ്യത്യസ്തമായ വേഷങ്ങളായിരുന്നു കാവ്യയ്ക്ക്. ലോകപ്രശസ്ത സംവിധായകന്‍ സന്തോഷ് ശിവന്‍ ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രമായ അനന്തഭദ്രത്തില്‍ നായികാവേഷം അവതരിപ്പിച്ചതും കാവ്യയായിരുന്നു.

ദിലീപിന്‍റെ നായികയായാണ് കാവ്യ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ വേഷമിട്ടത്. ദിലീപിന്‍റെ ഭാഗ്യനായിക എന്ന വിശേഷണവും കാവ്യയ്ക്കായിരുന്നു. മോഹന്‍ലാലിന്‍റെ നായികയായി മാടമ്പിയില്‍ അഭിനയിച്ചു. ഈ പട്ടണത്തില്‍ ഭൂതം എന്ന മമ്മൂട്ടിച്ചിത്രമാണ് കാവ്യ അവസാനം നായികയായ സിനിമ.

പെരുമഴക്കാലത്തിലെ അഭിനയത്തിന് 2004ല്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കാവ്യയ്ക്ക് ലഭിച്ചു. ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, ഭരതന്‍ പുരസ്കാരം, ഏഷ്യാനെറ്റ് പുരസ്കാരം, സത്യന്‍ മെമ്മോറിയല്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ കാവ്യ നേടിയിട്ടുണ്ട്.

മലയാളിയുടെ പൂമുഖത്ത് തെളിഞ്ഞു നിന്ന നിലവിളക്കായിരുന്നു കാവ്യ. വിവാഹത്തിനു ശേഷം അഭിനയിക്കുമോ ഇല്ലയോ എന്ന ചോദ്യങ്ങള്‍ക്കപ്പുറം എല്ലാ മലയാളികളും അനുഗ്രഹവും ആശംസകളും ചൊരിയുകയാണ് പ്രിയനായികയ്ക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :