സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കണം: സ്വകാര്യബില്‍ അവതരിപ്പിക്കാന്‍ തരൂരിന് കഴിഞ്ഞില്ല

ന്യൂഡല്‍ഹി| JOYS JOY| Last Modified ശനി, 19 ഡിസം‌ബര്‍ 2015 (13:32 IST)
സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ സ്വകാര്യബില്‍ അവതരിപ്പിക്കാന്‍ ശശി തരൂര്‍ എം പിക്ക് കഴിഞ്ഞില്ല. വോട്ടെടുപ്പിലൂടെ ഭരണപക്ഷം ബില്ലിന് അവതരണാനുമതി നിഷേധിച്ചത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 377 വകുപ്പ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബില്‍ അവതരിപ്പിക്കാന്‍ ആയിരുന്നു അനുമതി തേടിയത്.

ബില്ല് അവതരിപ്പിക്കുന്നതിനെതിരെ
ബി ജെ പി അംഗങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോണ്‍ഗ്രസ് എം പിമാര്‍ ഉള്‍പ്പെടെ ചിലര്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച് നിയമത്തിന്റെ കാര്യത്തില്‍ പുനരാലോചന ഇല്ലെന്ന് നിയമമന്ത്രി സദാനന്ദ ഗൗഡ കഴിഞ്ഞ ജൂണില്‍ വ്യക്തമാക്കിയിരുന്നു.

ലൈംഗിക ന്യൂനപക്ഷങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗിച്ച് 2013ല്‍ ഡല്‍ഹി ഹൈക്കോടതി 377ആം വകുപ്പ് റദ്ദാക്കിയിരുന്നു. എന്നാല്‍, ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും വിഷയം കേന്ദ്രസര്‍ക്കാരിന് വിടുകയായിരുന്നു.

സ്വവര്‍ഗ ലൈംഗികത ലോകത്ത് നിരവധി രാജ്യങ്ങളില്‍ ഇപ്പോള്‍ അംഗീകരിക്കപ്പെട്ടതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :