'ഇത് വിവാദങ്ങളുണ്ടാക്കി തമ്മിൽ തല്ലേണ്ട സമയമല്ല, ഒറ്റ‌ക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ട സമയം': പിണറായി വിജയൻ

'ഇത് വിവാദങ്ങളുണ്ടാക്കി തമ്മിൽ തല്ലേണ്ട സമയമല്ല, ഒറ്റ‌ക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ട സമയം': പിണറായി വിജയൻ

Rijisha M.| Last Modified വ്യാഴം, 23 ഓഗസ്റ്റ് 2018 (11:01 IST)
ഇത് വിവാദങ്ങള്‍ ഉണ്ടാക്കി പരസ്പരം പോരടിക്കേണ്ട സമയമല്ല, മറിച്ച് ദുരന്തത്തില്‍ നിന്ന് അതിജീവിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‍. സര്‍ക്കാർ‍, കേന്ദ്ര ഏജന്‍സികൾ, വിവിധ സംഘടനകള്‍ തുടങ്ങി സാധാരണക്കാര്‍ വരെ ഒറ്റക്കെട്ടായി നിന്ന് കൈകോര്‍ത്ത് പിടിച്ചാണ് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘എല്ലാ സംഭവങ്ങളും എല്ലാവര്‍ക്കും ഒരു പാഠമായിരിക്കും, ഈ പ്രളയം സര്‍ക്കാരിനും അങ്ങിനെ തന്നെയാണ്. ഒരു നൂറ്റാണ്ടിനിടെ സംഭവിച്ച ഏറ്റവും വലിയ ദുരന്തമാണിത്. ഈ അളവില്‍ കേരളത്തിലൊരു ദുരന്തം ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ഇത് ഇത്ര വലുതാകുമെന്ന് തിരിച്ചറിയാന്‍ ജനങ്ങള്‍ക്കും കഴിയാതെ പോയത്. തീര്‍ച്ചയായും, നമ്മള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതെയിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുകയും ചെയ്യണം. ദുരന്തങ്ങള്‍ ഇനിയും ഉണ്ടാകും. എന്നാൽ‍, മനുഷ്യ ജീവന്‍ നഷ്ടപ്പെടാതെ ഇരിക്കുക എന്നതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്' എന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ മനസ്സിലാക്കുന്നത് യുഎഇ സ്വമേധയാ സഹായം വാഗ്ദാനം ചെയ്തു എന്നാണ്. യുഎഇയിലെ അന്യരാജ്യമായി കാണാന്‍ കഴിയില്ല. ഇന്ത്യക്കാർ‍, പ്രത്യേകിച്ച് മലയാളികള്‍ യുഎഇ എന്ന രാജ്യത്തിന്റെ വികസനത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുള്ളവരാണ്.’ യുഎഇയുടെ സഹായത്തെ കേന്ദ്രം നിരസിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയായിരുന്നു ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ ...

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?
അതിര്‍ത്തികളില്‍ യുദ്ധസമാന അന്തരീക്ഷം നിലനില്‍ക്കുന്നതിനിടെയാണ് ചൈന പാക്കിസ്ഥാനു നൂതന ...

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബന്ധുകൂടിയായ 67 ...

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബന്ധുകൂടിയായ 67 കാരന് 29 വര്‍ഷം കഠിനതടവ്
പ്രതി കുട്ടിയുടെ മാതാവിന്റെ അമ്മാവനാണ്. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതിയാണ് 29 ...

പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി; തിരുവനന്തപുരത്ത് ...

പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി; തിരുവനന്തപുരത്ത് ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് പ്രണയത്തിന്റെ മറവില്‍ വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ...

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ...

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇടിമിന്നല്‍ മുന്നറിയിപ്പും
സംസ്ഥാനത്ത് മഴ കനക്കുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ...

ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും പാകിസ്ഥാനെ കുറ്റം പറയും, ...

ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും പാകിസ്ഥാനെ കുറ്റം പറയും, വീണ്ടും വിവാദപ്രസ്താവന നടത്തി ഷാഹിദ് അഫ്രീദി
പഹല്‍ഗാം ഭീകരാക്രംണത്തില്‍ വീണ്ടും വിവാദപ്രസ്താവനയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ ...