അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറിനിടെ 16,505 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് ബാധിതർ 1,03,40,470
- അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റമോർട്ടം ചെയ്യണം എന്ന് ബന്ധുക്കൾ
- സഹകരണ മേഖല റിസർവ് ബാങ്കിന്റെ പൂർണ നിയന്ത്രണത്തിലാക്കാൻ കേന്ദ്രം, വിജ്ഞാപനം പുറത്തിറക്കി
- സംസ്ഥാനത്ത് കൊവിഡ് വീണ്ടും രൂക്ഷമാകും എന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്: ആന്റിജൻ ടെസ്റ്റിങ് വർധിപ്പിയ്ക്കും
- കൊവിഷീൽഡ് വാക്സിൻ സർക്കാറിന് 200 രൂപയ്ക്കും, പൊതുജനങ്ങൾക്ക് 1000 രൂപയ്ക്കും ലഭ്യമാക്കും: സെറം ഇൻസ്റ്റിറ്റ്യുട്ട്
മുന്നണി തീരുമാനമെടുക്കട്ടെ: പാലാ സീറ്റിൽ പൊതു ചർച്ചയുടെ ആവശ്യമില്ലെന്ന് ജോസ് കെ മാണി
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് സംബന്ധിച്ച് പാർട്ടിയിലോ മുന്നണിയിലോ ചർച്ച നടന്നിട്ടില്ലെന്ന് ജോസ് കെ മാണി. സീറ്റ് ചർച്ച ആരംഭിയ്ക്കുമ്പോൾ പാർട്ടി നിലപാട് മുന്നണിയെ അറിയിയ്ക്കും എന്നും മുന്നണി ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെയെന്നും ജോസ് കെ മാണി പറഞ്ഞു. പാല സീറ്റിനെ ചൊല്ലി എൻസിപിയിൽ വിഭാഗീയത ശക്തമാകുന്നതിനിടെയാണ് ജോസ് കെ മാണിയുടെ പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസം കൂടിയുണ്ട്. സീറ്റ് ചര്‍ച്ച ആരംഭിക്കുമ്പോള്‍ പാര്‍ട്ടി നിലപാട് ഇടത് മുന്നണിയെ അറിയിക്കും. ഈ വിഷയത്തില്‍ പൊതു ചര്‍ച്ചയുടെ ആവശ്യമില്ല. സീറ്റ് ചര്‍ച്ചയുടെ സമയത്ത് മുന്നണി തീരുമാനം എടുക്കട്ടെ. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തെ കുറിച്ചും എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ട് പോകുന്നതിനെ കുറിച്ചും മുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. യുഡിഎഫിലേയ്ക്ക് ഒരു തിരിച്ചുപോക്കില്ലെന്നും അത് അടഞ്ഞ അധ്യായമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.