''നാദാപുരത്തെ എല്ലാ മനുഷ്യന്മാരും വർഗീയ ഭ്രാന്ത് മൂത്തവരല്ല, മത വെറിയുടെ ഇരയാണ് ഞാൻ'' - തനിക്കെതിരായ ലീഗ് പ്രചരണത്തെ വിമര്‍ശിച്ച് യുവതി രംഗത്ത്

''പൊട്ടുതൊട്ട് തിയ്യന്മാരുടെ കൂടെ കറങ്ങിനടക്കുന്ന പെണ്ണ്'' - അസ്മിനയ്ക്ക് പറയാനുണ്ട് ചിലതൊക്കെ

നാദാപുരം| aparna shaji| Last Modified വ്യാഴം, 16 ഫെബ്രുവരി 2017 (11:19 IST)
സുഹൃത്തുക്കള്‍ക്ക് ഒപ്പം പൊട്ട് തൊട്ട് നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ മുസ്‌ലിം യുവതിയെ ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യുന്നുവെന്നും പരാതി. നാദാപുരം സ്വദേശി അസ്നിയ അഷ്മിനാണ് ലീഗിന്റെ വ്യക്തിഹത്യ നേരിടേണ്ടി വന്നിരിക്കുന്നത്. ബംഗളൂരുവിൽ മൂന്നാം വർഷ നിയമവിദ്യാർത്ഥിനിയാണ് അസ്നിയ.

'തട്ടമിടാതെ തീയ്യന്‍മാരുടെ കൂടെ പൊട്ട് തൊട്ട് നില്‍ക്കുന്നു' എന്ന അധിക്ഷേപത്തോടു കൂടിയ ഓഡിയോക്ലിപ്പുകളാണ് നാദാപുരത്തെ പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. താന്‍ മതവെറിയുടെ ഇരയാണെന്ന് അസ്‌നിയ പറയുന്നു. തനിക്കും ഒപ്പമുള്ളവര്‍ക്കും ജീവിക്കണം ഓരോ മണിക്കൂറിലും ഭയപ്പെടുകയാണെന്നും അസ്നിയ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :