കുട്ടികള്‍ കാണ്‍കെ അധ്യാപകരെ ചുട്ടെരിച്ചു; 126മരണം, 84 കുട്ടികള്‍ കൊല്ലപ്പെട്ടു

പെഷാവര്‍| jibin| Last Updated: ചൊവ്വ, 16 ഡിസം‌ബര്‍ 2014 (17:01 IST)
തീവ്രവാദി ആക്രമണം നടക്കുന്ന പാക്കിസ്ഥാനിലെ പെഷാവറിലെ സൈനിക സ്കൂളിള്‍ അധ്യാപകരെ ജീവനോടെ കത്തിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു. 500ഓളം വിദ്യാര്‍ഥികളെ മുന്നില്‍ നിര്‍ത്തിയാണ് തീവ്രവാദികള്‍ സൈന്യത്തിനെതിരെ വെടിവെപ്പ് നടത്തുന്നത്. ഇതുവരെ 126 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ 84പേര്‍ കുട്ടികളാണ്. ബാക്കിയുള്ളവര്‍ അധ്യാപകരും സ്കൂളിലെ ജീവനക്കാരുമാണെന്നാണ് റിപ്പോര്‍ട്ട്.

ആറ് തീവ്രവാദികളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ സ്വയം പൊട്ടിത്തെറിക്കുകയും മറ്റ് രണ്ടു പേര്‍ സൈന്യത്തിന്റെ വെടിയേറ്റുമാണ് മരിച്ചത്. രാവിലെ 11.30ഓടെ സൈനിക വേഷത്തില്‍ 1500ഓളം കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ എത്തിയ തീവ്രവാദികള്‍ പരക്കെ വെടിവെക്കുകയായിരുന്നു. ഈ സമയം സ്കൂളിലെ ഹാളില്‍ പരീക്ഷ നടക്കുകയായിരുന്നു. ഇവരുടെ ഇടയിലേക്കാണ് ആറോളം വരുന്ന തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. ഈ സമയം സ്കൂളില്‍ അധ്യാപകരും കുട്ടികളുമടക്കം അഞ്ഞൂറോളം പേര്‍ ഉണ്ടായിരുന്നു. സ്കൂളിനുള്ളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ വെടിവെച്ച ശേഷം എല്ലാവരെയും തീവ്രവാദികള്‍ ബന്ദികളാക്കുകയായിരുന്നു. സ്കൂളില്‍ നിന്ന് 15 പേര്‍ രക്ഷപ്പെട്ടതായും വാര്‍ത്തയുണ്ട്.

ചാവേറാക്രമണത്തിനു തയാറെടുത്ത ആറു ഭീകരരാണ്
സ്കൂളിനുള്ളില്‍ ഉള്ളതെന്ന് സൈന്യം വ്യക്തമാക്കി. സംഭവ സ്ഥലത്ത് വന്‍ സന്നാഹാമാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇരു വിഭാഗവും തമ്മില്‍ കനത്ത വെടിവെപ്പും തുടരുകയാണ്. അതേസമയം തെഹ്രീകെ താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അതേസമയം, സ്കൂള്‍ ആക്രമിക്കാന്‍ കാരണം സൈന്യം തങ്ങളുടെ കുടുംബത്തെ ലക്ഷ്യമിടുന്നതിനാലെന്ന് പാക് താലിബാന്‍ വക്താവ് പറഞ്ഞു. തങ്ങളുടെ വേദനയെന്തെന്ന് അവര്‍ അറിയണം. ഇതിനായാണ് ഇത്തരമൊരു ആക്രമണമെന്നും പാക് താലിബാന്‍ അറിയിച്ചു. നാല് ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉടനടി രക്തം ദാനം ചെയîണമെന്ന് അധികാരികള്‍ പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :