‘വിവാഹത്തിനായി ആൾമാറാട്ടം നടത്തേണ്ടിവന്നു‘ വിരാട് അനുഷ്ക വിവാഹത്തിൽ രസകരമായ ഒരു സംഭവം ഉണ്ടായി !

Last Modified ചൊവ്വ, 5 മാര്‍ച്ച് 2019 (16:22 IST)
ഇന്ത്യൻ സിനിമാ ലോകവും ക്രിക്കറ്റ് ലോകവും ഒരുപോലെ ആഘോഷിച്ച താര വിവാഹമായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോ‌ഹ്‌ലിയുടെയും ബോളിവുഡ് താരസുന്ദരി അനുഷ്കയുടെയും വിഹാഹം. ഇരുവരുടെയും പ്രണയവും പിന്നീടുണ്ടായ വേർപിരിയലുമെല്ലാം വാർത്തക്കളിൽ ഇടം‌പിടിച്ചതാണ്.

എന്നാൽ വേർ‌പിരിയലിന് ശേഷം പെട്ടന്നൊരുദിവസം ആരാധകർ കേൾക്കുന്നത് ഇരുവരും വിവാഹിതരാകുന്നു എന്നതായിരുന്നു. ആരാധരുടെയെല്ലാം കണ്ണുവെട്ടിച്ച് വളരെ രഹസ്യമായാണ് കോഹ്‌ലിയുടെയും അനുഷ്കയുടെയും വിവാഹം. ഇതിൽ ആരാധകർക്ക അൽ‌പം നീരസം ഉണ്ടായിരുന്നു.

എന്നാൽ വിവാഹ തയ്യറെടുപ്പുകൾ നടത്താൻ ആൾ മാറാട്ടം നടത്തേണ്ടി വന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനുഷ്ക. വളരെ സ്വകാര്യമായ ഒരു ചടങ്ങായാണ് ഞങ്ങൾ വിവാഹം നടത്താൻ
ആഗ്രഹിച്ചിരുന്ന്നത്. തികച്ചും ഒരു ഹോം‌ലി അറ്റ്മോസ്ഫിയറിലായിരുന്നു വിവാഹം അതിനാൽ തന്നെ 42 പേരെ മാത്രമാണ് വിവാഹത്തിന് ക്ഷിണിച്ചിരുന്നത്. പറയുന്നു.

രഹസ്യമായാണ് വിവാഹത്തിനുവേണ്ട മുന്നൊരുക്കങ്ങൾ
നടത്തിയതിയത്. തയ്യാറെടുപ്പുകൾ നടത്തുന്നതിനായി രാഹുൽ എന്ന വ്യാജ പേരിലാണ് കോഹ്‌ലി ആളുകളുമായി ഫോണിൽ സംസാരിച്ചിരുന്നത്. പേരു പുറത്തുപറയാതെയായിരുന്നു താനും ഇത്തരം തയ്യാറെടുപ്പുകൾ നടത്തിയിരുന്നത് എന്നും അനുഷ്ക പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :