അനുബന്ധ വാര്‍ത്തകള്‍
- ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു തലയറുത്ത് കൊന്നു; അമ്മയുടെ കാമുകൻ അറസ്റ്റിൽ
- നാടുവിടാൻ തീരുമാനിച്ച് കൂട്ടുകാരികൾ, 80 കിലോമീറ്റർ സഞ്ചരിച്ച് അവർ വിമാനത്താവളത്തിലെത്തി; പൊലീസ് പിടിച്ച് വീട്ടുകാരെ ഏൽപ്പിച്ചു
- മകനും മരുമകളും കാരണം രണ്ടാം ഭാര്യ പിണങ്ങി പോയി, ദേഷ്യത്തിൽ പേരക്കുട്ടിയെ തലയ്ക്കടിച്ച് കൊന്ന് മുത്തച്ഛൻ
- 'മണിയൻപിള്ള രാജുവിനോട് പ്രണയം തോന്നിയിട്ടില്ല, ആ സമയത്ത് എനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു' ; വാർത്തകൾ വ്യാജമെന്ന് നടി ഷക്കീല
- സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും, പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ
വാട്ട്‌സ് ആപ്പിൽ അന്യപുരുഷനുമായി ചാറ്റ് ചെയ്തു, ഭാര്യയെ കൊതുകുനാശിനി കുടിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്
വാട്ട്‌സ് ആപ്പിൽ ചാറ്റ് ചെയ്ത ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ഭാര്യയെ കൊതുകുനാശിനി കുടിപ്പിച്ച ശേഷം പ്രതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പച്ചക്കറി വിൽപ്പനക്കാരനായ സോനുവാണ് 25കാരിയായ ഭാര്യ അഞ്ജലിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ സോനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒൻപത് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്. നാലും ആറും വയസുള്ള രണ്ട് കുട്ടികളും ഇവർക്കുണ്ട്. മറ്റൊരു പുരുഷനുമായി അഞ്ജലി വാട്ട്‌സ് ആപ്പിൽ ചാറ്റ് ചെയ്താണ് ഭർത്താവിൽ പകയുണ്ടാക്കിയത്. ഇതെ ചെല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തർക്കത്തിനൊടുവിൽ സോനു അഞലിയെ കൊതുകുനാശിനി കുടിപ്പിക്കുകയായിരുന്നു.
എന്നാൽ രാവിലെയായിട്ടും അഞ്ജലി മരിക്കാതെ വന്നതോടെ തുണി ഉപയോഗിച്ച് കഴുത്തിൽ കുരുക്കി ശ്വാസംമുട്ടിച്ച് മരണം ഉറപ്പുവരുത്തി കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കൊലപാതകം. യുവതിയുടെ പിതാവ് ഗിരിരാജ് ആണ് പൊലീസിൽ പരാതി നൽകിയത്. ഇതോടെ പൊലീസ് സോനുവിനെ പിടികൂടുകയായിരുന്നു.